SignIn
Kerala Kaumudi Online
Friday, 23 August 2024 9.48 PM IST

'മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സില്‍ അങ്ങനെ ചെയ്യട്ടേയെന്ന് ചോദിച്ചു, സംവിധായകന്റെ മറുപടി മറ്റൊന്നായിരുന്നു'

cinema

31 വര്‍ഷങ്ങള്‍ക്ക് ശേഷവും പുതുമ മാറാതെ പ്രേക്ഷകരെ തീയറ്ററിലേക്ക് മണിച്ചിത്രത്താഴ് എന്ന എക്കാലത്തേയും ക്ലാസിക് ചിത്രം എത്തിക്കുന്നതില്‍ അത്ഭുതമില്ല. ഇനിയൊരു 31 വര്‍ഷം കൂടി കഴിഞ്ഞ് മറ്റൊരു റീ റിലീസ് വന്നാലും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി ചിത്രത്തെ സ്വാഗതം ചെയ്യും. മലയാളിയുടെ സിനിമാ ആസ്വാദനത്തിന് വേറിട്ടൊരു തലം സമ്മാനിച്ചതാണ് ഫാസിലിന്റെ ഈ മനോഹര സൃഷ്ടി. മണിച്ചിത്രത്താഴില്‍ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി വിനയ പ്രസാദ് അന്ന് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണിപ്പോള്‍.

മധു മുട്ടം തിരക്കഥ ഒരുക്കിയ ചിത്രത്തെ സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം. ചിത്രത്തിന്റെ അവസാന സീനിനെ സംബന്ധിച്ചാണ് നടി വിനയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രം ശ്രീദേവിയോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞ ശേഷം കാറില്‍ മടങ്ങുന്നതാണ് സീന്‍.

സണ്ണിയും നകുലനും ഗംഗയും കാറില്‍ മടങ്ങുമ്പോള്‍ രണ്ടാം നിലയില്‍ നിന്ന് ശ്രീദേവി നോക്കി നില്‍ക്കുന്നതാണ് അവസാന സീന്‍. സണ്ണിയെ നോക്കി കൈ വീശി കാണിക്കുന്ന ഒരു സീന്‍ വേണ്ടെ എന്ന് ഫാസില്‍ സാറിനോട് ഞാന്‍ ചോദിച്ചിരുന്നു. അല്ലെങ്കില്‍ കൈ വീശിക്കാണിക്കാന്‍ ഒരുങ്ങിയിട്ട് മടിച്ച് കൈ പിന്‍വലിക്കുന്നത് പോലെ ചെയ്താലോ എന്നും ഫാസില്‍ സാറിനോട് ചോദിച്ചു. അതൊന്നും വേണ്ടെന്നായിരുന്നു ഫാസില്‍ സാറിന്റെ മറുപടി. അതിന് പകരം വെറുതേ അവിടേക്ക് നോക്കി നിന്നാല്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. - സൈന സൗത്ത് പ്ലസിന് അനുവദിച്ച അഭിമുഖത്തില്‍ നടി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.