SignIn
Kerala Kaumudi Online
Monday, 26 August 2024 2.43 AM IST

വീണ്ടും 'ദൃശ്യം മോഡൽ' കൊലപാതകം; വ്യവസായിയെ കൊന്ന് ഫ്ലാറ്റിനടിയിൽ കുഴിച്ചിട്ടത് പൊലീസുകാരൻ

death

ലക്‌നൗ: ദൃശ്യം മോഡൽ കൊലപാതകം നടത്തിയ പ്രതി പിടിയിൽ. ഉത്തർപ്രദേശ് ഗ്രേറ്റർ നോയിഡയിലെ വ്യവസായിയായ അങ്കുഷ് ശർമയെ കൊലപ്പെടുത്തിയ കേസിൽ മുൻ പൊലീസ് കോൺസ്റ്റബിൾ പ്രവീൺ ആണ് അറസ്റ്റിലായത്. അങ്കുഷിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകി 13-ാം ദിവസമാണ് പ്രതിയെ പിടികൂടിയത്.

മോഹൻലാലിന്റെ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പായ അജയ്​ദേവ്​​ഗണും താബുവും അഭിനയിച്ച ദൃശ്യവും മറ്റ് ക്രൈം സീരീസുകളും കണ്ടാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തത് എന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. തന്റെ ഫ്ലാറ്റ് വിൽക്കാൻ അങ്കുഷ് തീരുമാനിച്ചിരുന്നു. ഒരു സുഹൃത്ത് വഴി ഇക്കാര്യം അറിഞ്ഞ ശേഷമാണ് അങ്കുഷ് ശർമയെ പ്രവീൺ പരിചയപ്പെടുന്നത്. തുടർന്ന് 1.20 കോടിക്ക് ഫ്ലാറ്റ് വിൽക്കാനുള്ള കരാറിൽ ഇരുവരും ധാരണയായി.

ആദ്യ ഗഡുവായി എട്ട് ലക്ഷം രൂപ അങ്കുഷിന് പ്രവീൺ നൽകി. എന്നാൽ ഫ്ലാറ്റിന്റെ മതിപ്പുവില നേരത്തേ ഉറപ്പിച്ച തുകയേക്കാളും കൂടുതലുണ്ടെന്ന് അങ്കുഷിന് പിന്നീട് ബോദ്ധ്യമായതോടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. ഇതിൽ പ്രകോപിതനായ പ്രവീൺ അങ്കുഷിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഫ്ലാറ്റിന്റെ ബാക്കി പണം നൽകാമെന്ന് പറഞ്ഞ് അങ്കുഷിനെ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും പ്രവീൺ ഓ​ഗസ്റ്റ് ഒമ്പതിന് വിളിച്ചുകൊണ്ടുപോയി.

വിൽപന ഉറപ്പിച്ച ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിലിരുന്ന് ഇരുവരും മദ്യപിച്ചു. തുടർന്ന് പ്രവീൺ അങ്കുഷിന്റെ തലയിൽ ചുറ്റികകൊണ്ട് അടിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി തന്നെ അങ്കുഷിന്റെ മൃതദേഹം ഇതേസ്ഥലത്ത് പ്രവീൺ കുഴിച്ചിട്ടു. പിന്നീട് അങ്കുഷിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങളുടേയും മറ്റ് മറ്റ് രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവീണിലേക്ക് അന്വേഷണം എത്തുകയായിരുന്നു. മൃതദേഹം ഒളിപ്പിച്ചത് എവിടെയാണെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു. കൃത്യത്തിന് ഉപയോ​ഗിച്ച ചുറ്റികയും ഒരു കാറും പൊലീസ് കണ്ടെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, DEATH, DRISHYAM MODEL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.