തിരുവനന്തപുരം: യുവനടനെതിരെയുള്ള പരാതിയിൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയെന്ന് നടി. പരാതി നൽകിയത് വ്യക്തിപരമായ നേട്ടത്തിനല്ലെന്നും വീട്ടുകാരെ ബോദ്ധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് പറയുമെന്നും നടി മാദ്ധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ആരോപണം ഉന്നയിച്ച് അതേ നടനെതിരെയാണ് പരാതി നൽകിയത്. മാദ്ധ്യമപ്രവർത്തകർ എന്ന പേരിൽ ചിലർ കാണാൻ വരുന്നുണ്ടെന്നും നടി വ്യക്തമാക്കി. യുവനടൻ സിനിമ ലൊക്കേഷനിൽ വച്ച് കയറിപിടിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
'എന്നെക്കുറിച്ച് പല ആരോപണങ്ങളും വരുന്നുണ്ട്. എന്റെ ബാങ്ക് അക്കൗണ്ട് നിങ്ങൾക്ക് പരിശോധിക്കാം. പണം കെെപറ്റിയെന്നാണ് ആരോപണം ഉന്നയിച്ചതെന്ന് പറയുന്നു. അത് തെറ്റാണ്. മാദ്ധ്യമത്തിന് മുന്നിൽ നടന്റെ പേര് പറയേണ്ടി വന്നാൽ പറയും. എതിർക്കുന്നത് വലിയ സംഘത്തെയാണ്. അതിന് ഭയമില്ല. വീട്ടിൽ ചെറിയ സമ്മർദ്ദം ഉണ്ട്. രാത്രി വിദേശ നമ്പറിൽ നിന്ന് കോൾ വരുന്നുണ്ട്. ഭീഷണിപ്പെടുത്താൻ നേക്കേണ്ട. ഞാൻ അല്ലെങ്കിൽ വേറെ ഒരു പെൺകുട്ടി ഇത്തരം തെമ്മാടിത്തരത്തിനെതിരെ ശബ്ദം ഉയർത്തും. സിനിമയും ഇതുമായി ബന്ധപ്പെടുത്തരുത്. സിനിമ ഒത്തിരി പേരുടെ ജീവിത മാർഗമാണ്. നല്ല സിനിമകൾ വന്നാൽ ജനങ്ങൾ കാണും. സിനിമാമേഖലയിൽ നടന്ന ഒരു വൃത്തികേട് ചൂണ്ടിക്കാണിക്കാൻ അവകാശമില്ലേ? ഞാൻ കാരണം സിനിമകൾ നിലച്ചെന്നാണ് പലരും പറയുന്നത്,'- നടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |