നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് അടക്കം സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. പ്രശസ്ത ഛായാഗ്രാഹകനും നിർമാതാവും സംവിധായകനുമൊക്കെയായിരുന്ന ജെ വില്യംസാണ് നടിയുടെ ഭർത്താവ്. തമിഴ് സീരിയലുകളിലാണ് നടി ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നത്.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ശാന്തി പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. മലയാള സിനിമാ മേഖലയെ പറ്റി സംസാരിക്കാൻ പോലും താൻ താൽപര്യപ്പെടുന്നില്ലെന്നും സ്ത്രീകൾക്ക് അവിടെ സേഫായി ജോലിചെയ്യാൻ കഴിയില്ലെന്നുമാണ് നടി പ്രതികരിച്ചത്. ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'മലയാളം സിനിമാ മേഖലയെ പറ്റി സംസാരിക്കാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല. കാരണം നിറയെ പൊളിറ്റിക്സ് അവിടെയുണ്ട്. നീയാണോ വലിയവൻ ഞാനാണോ വലിയവൻ എന്നതുമായി ബന്ധപ്പെട്ട് അടക്കം പൊളിറ്റിക്സുണ്ട്. സ്ത്രീകൾക്ക് സേഫായി പോകാൻ പറ്റിയ മേഖലയല്ല. 66, 70, 90 വയസുള്ള കിളവിയാണെങ്കിലും രാത്രിയിൽ വന്ന് കതക് തട്ടുന്ന സ്വഭാവമുള്ള ആളുകളാണ് അവിടെയുള്ളത്. അത് എനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല. ഞാൻ കുറെ നാളായി സിനിമ ചെയ്യുന്നു. പക്ഷേ നമ്മുടെ ആളുകൾ അങ്ങനെയുള്ളവർ അല്ല. അവർ കതക് തട്ടുകയോ മോശമായി സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അതിന് തമിഴ് ആൻഡ് ആന്ധ്ര ഇന്റസ്ട്രിയെ തൊഴുത് കുമ്പിടും ഞാൻ'- നടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |