കൊച്ചി: 'അമ്മ" നേതൃത്വത്തിലെ ചിലർക്കെതിരായ ലൈംഗികാപവാദങ്ങളുടെ പേരിൽ ഭരണസമിതി അപ്പാടെ പിരിച്ചുവിട്ടത് ഒളിച്ചോട്ടമെന്ന് യുവ അംഗങ്ങൾ. നിർവാഹകസമിതി അംഗങ്ങളായിരുന്ന സരയു മോഹൻ, അനന്യ, വിനു മോഹൻ എന്നിവരാണ് വിയോജിപ്പ് പരസ്യമാക്കിയത്. സംഘടനയുടെ ക്ഷേമപദ്ധതികൾ മുടങ്ങരുതെന്നു കൂടി കരുതിയാണ് പ്രതിസന്ധി ഒഴിവാക്കാൻ ശ്രമിച്ചതെന്നും അവർ പറഞ്ഞു.
ഭയന്നോടുന്നതായാണ് തനിക്ക് തോന്നിയതെന്ന് സരയ തുറന്നടിച്ചു. താൻ രാജി വച്ചിട്ടില്ലെന്നും നിർവാഹക സമിതിയംഗമായി തുടരുകയാണെന്നും സരയു പറഞ്ഞു. കൂട്ടരാജിയോട് വ്യക്തിപരമായി എതിർപ്പുണ്ടായിരുന്നെങ്കിലും ഭൂരിപക്ഷ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നെന്ന് അനന്യ പറഞ്ഞു. സത്യാവസ്ഥ പുറത്തുവരുന്നതുവരെ കാക്കാമെന്നായിരുന്നുവെന്ന് വിനു മോഹൻ പറഞ്ഞു. കുറ്റം ചെയ്തവരുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ. എന്നാൽ പരാതികൾ സത്യസന്ധമെന്ന് ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |