കൊല്ലം: അത്തം നാളിനെ അമ്പലപ്പുഴ പാൽപ്പായസ മാധുര്യത്തോടെ വരവേറ്റ് ജില്ലാ വെറ്ററിനറി കേന്ദ്രം. ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. ഡി. ഷൈൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു പാൽപ്പായസം തയ്യാറാക്കൽ.
അമ്പലപ്പുഴയിലെ പാൽപ്പായസം അതേ തരത്തിലും രുചിയിലും നിർമ്മിക്കാൻ ഒരു ഡസനോളം ജീവനക്കാരും ഉദ്യോഗസ്ഥരും ഒരാഴ്ചയായി പരിശ്രമിക്കുകയായിരുന്നു. വലിയ വാർപ്പിൽ 60 ലിറ്റർ പാലാണ് നിറച്ചത്. നെയ്യും ഉണക്കലരിയും പാകത്തിന് ചേർന്ന് തിളച്ചു.
പഞ്ചസാര പരുവത്തിന് ചേർന്ന് കുറുകി തുളസിയില മേമ്പൊടിയായി വീണലിഞ്ഞു പായസം സുഗന്ധമായ് പരന്നപ്പോൾ മണിക്കൂർ 5 കഴിഞ്ഞു
രാവിലെ 7.30ന് ആരംഭിച്ച പായസ നിർമ്മാണം ഉച്ചക്ക് ഒന്നിനാണ് അവസാനിച്ചത്. 60 ലിറ്റർ പായസം 64 ഗ്ലാസുകളിലേക്ക് പകർന്നു.
പായസ രുചിയറിയാൻ കൊല്ലം എ.ഡി.എം നിർമ്മൽകുമാറും എത്തി. നാടൻ പശുവിന്റെ പാൽ, നാടൻ നെയ്യ്, പഞ്ചസാര, കൽ കിണറിലെ വെള്ളം, വേരോടെ പിഴുത തുളസിച്ചെടി, വാർപ്പ്, ചട്ടുകം, തീയടുപ്പ് എന്നിവയായിരുന്നു പ്രധാന ഘടകങ്ങൾ. വെറ്ററിനറി ഡോക്ടർമാരായ എസ്.ഷീജ, ബി. സോജ, ഗീതാറാണി, ബിന്ദു, ആര്യ സുലോചനൻ, ജീവനക്കാരായ മായ, ജെബിന, ഗിരിജ, ദീപ്തി, ഹേമ, ബീന എന്നിവർ
പായസമേളയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |