അമൃത സുരേഷിനും മകൾക്കും പിന്തുണയുമായി ബാലയുടെ പഴയ ഡ്രൈവർ ഇർഷാദ്. അമൃതയും മകളും പറഞ്ഞതെല്ലാം സത്യമാണെന്നും ബാല അവരെ കുറേ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇർഷാദ് പറഞ്ഞു. ബാല തന്നെയും ഉപദ്രവിച്ചിട്ടുണ്ടെന്ന് യുവാവ് പറയുന്നു.
ഇർഷാദിന്റെ വാക്കുകൾ
ഞാൻ ഇർഷാദ്. ഞാൻ ബാലയുടെയും അമൃത ചേച്ചിയുടെയും ഡ്രൈവർ ആയിരുന്നു. 2010ലാണ് ഞാൻ ബാലയുടെ ഡ്രൈവറായി കയറിയത്. അവരുടെ കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷമാണ് ഞാൻ അവർക്കൊപ്പം കൂടിയത്. അവർ പിരിയും വരെ ഞാൻ അവർക്കൊപ്പമുണ്ടായിരുന്നു. പല കാര്യങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ബാല, ചേച്ചിയെ ഉപദ്രവിക്കുന്നതൊക്കെ. പിരിഞ്ഞ ശേഷം ഞാൻ ചേച്ചിയുടെ കൂടെ പോയി. അങ്ങനെ പോകാൻ കാരണമുണ്ട്.
കാരണം പുള്ളിക്കാരൻ ചേച്ചിയെ ടോർച്ചർ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് അന്ന് പതിനെട്ട് വയസാണ്. എന്നെ അടിച്ച് എന്റെ ചെവിയിൽ നിന്നും മൂക്കിൽ നിന്നും ചോര വന്നിട്ടുണ്ട്. ഞാൻ അന്ന് ചെറുതാണ്. എനിക്ക് തിരിച്ച് പ്രതികരിക്കാനുള്ള ഒരിതില്ലായിരുന്നു. പിന്നെ ചേച്ചിക്ക് എന്നെ ഒരു ആങ്ങളയെപ്പോലെയാണ്. ചെച്ചിയുടെ അമ്മ എന്നെ ഒരു മകനെപ്പോലെയാണ് കണ്ടിരുന്നത്. എനിക്ക് അവർക്കൊപ്പം നിൽക്കണമെന്ന ആഗ്രഹം കൊണ്ട് പോയി.
ഞാൻ ഇന്നലെ ചേച്ചിയുടെയും പാപ്പുവിന്റെയും ചേച്ചിയുടെയും വീഡിയോ കണ്ടിരുന്നു. പാപ്പുവിന്റെ വീഡിയോയുടെ അടിയിൽ വന്ന കമന്റ് ഞാൻ കണ്ടിരുന്നു. പാപ്പുവിനെക്കൊണ്ട് ചേച്ചി ഇത് പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്ന്. ചേച്ചിയോ അമ്മയോ അഭിയോ ആരും പറഞ്ഞ് ചെയ്യിക്കില്ല. കാരണം പാപ്പുവിനെ മീഡിയയുടെ മുന്നിലേക്ക് കൊണ്ടുവരാൻ അവർക്ക് ഒട്ടും താത്പര്യമില്ല. പിന്നെ അവർക്ക് ചെയ്യിപ്പിക്കാനാണെങ്കിൽ പണ്ടേ ചെയ്യിക്കായിരുന്നു. പതിനാല് വർഷമായിട്ട് അവരാരും ഇർഷാദേ നിനക്കൊരു വീഡിയോ ഇട്ടൂടെയെന്ന് പറഞ്ഞിട്ടില്ല. ഇത്രയും നാൾ ഞാൻ മിണ്ടാതെയിരുന്നതാണ്. പാപ്പുവിന്റെയും ചേച്ചിയുടെയും വീഡിയോ കണ്ടതുകൊണ്ട് അത്രയും വിഷമമായതിനാലാണ് ഈ വീഡിയോ ഇട്ടത്.
ഈ വീഡിയോ ഇടുന്നത് അവർക്കറിയില്ല.അവർ വീഡിയോയിൽ പറഞ്ഞതെല്ലാം സത്യസന്ധമായ കാര്യങ്ങളാണ്. പിന്നെ ഇതിലും കൂടുതൽ എനിക്ക് പറയാനുണ്ട്. ഇനിയും അവരെ വലിച്ചുകീറാനാണ് ബാലയുടെ കൂടെ നടക്കുന്ന കുറേ മീഡിയക്കാരുടെ ഉദ്ദേശമെങ്കിൽ എനിക്കും പല കാര്യങ്ങളും പറയാനുണ്ട്. ഞാൻ അത് തുറന്നുപറയുകയും ചെയ്യും. അവർ അവരുടെ ജീവിതവുമായി മുന്നോട്ടുപോയിക്കോട്ടെ, അവർ പരമാവധി സഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |