ചേർത്തല:കാർഷിക യന്ത്രങ്ങളുടെ സീസണിൽ സർവീസ് ക്യാമ്പിനായി സർക്കാർ സഹായമായി 70 ലക്ഷം രൂപ വകയിലെത്തിയിട്ടുണ്ടെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജില്ലാ കാർഷിക എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാനതല സർവീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . നിലവിൽ ഒരാൾക്ക് ചെറിയ യന്ത്രങ്ങളുടെ അറ്റ കുറ്റപ്പണികൾക്കായി 1000 രൂപയാണ് സർക്കാർ സഹായമായി നൽകുന്നത്. എന്നാൽ അടുത്തഘട്ടത്തിൽ 2500 രൂപയായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. ട്രാക്ടർ പോലുള്ള വലിയ യന്ത്രങ്ങളുടെ സ്‌പെയർപാർട്സുകൾക്ക് 25 ശതമാനം സർക്കാർ സഹായം കർഷകർക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.ദക്ഷിണ മേഖല (കൃഷി ) എക്സിക്യൂട്ടീവ് എൻജിനിയർ സി.കെ.രാജ്‌മോഹൻ പദ്ധതി വിശദീകരണം നടത്തി.സംസ്ഥാന കാർഷിക എൻജിനിയർ വി.ബാബു സ്വാഗതം പറഞ്ഞു.ഡെപ്യൂട്ടി ഡയറക്ടർ സുജ,വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ,ഷൈനിലൂക്കോസ്,കെ.എസ്.ഷൈജ,ഷൂജഖാൻ,എ.ജി.അമ്പിളി,
ശോഭാ ജോഷി,ജെയിംസ് കണ്ണാട്ട് ,വി.എസ്.ജബ്ബാർ,സിറിയക് കാവിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |