SignIn
Kerala Kaumudi Online
Thursday, 03 October 2024 2.51 PM IST

'മലപ്പുറത്തെ ക്രൈം റേറ്റ് ഒര്‍ജിനല്‍ അല്ല, കേരളത്തെ നിയന്ത്രിക്കുന്നത് പിണറായിക്കും മുകളിലുള്ള നേതാവ്'

Increase Font Size Decrease Font Size Print Page
pinarayi

കോഴിക്കോട്: മലപ്പുറം ജില്ലയിലെ ക്രൈം റേറ്റ് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി, എസ്പി സുജിത് ദാസ് എന്നിവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഷാജി ആരോപിച്ചു. ഡിപ്ലോമറ്റിക് ചാനലില്‍ സ്വപ്നയെ ഉപയോഗിച്ച് മുഖ്യമന്ത്രി കൊണ്ടു വന്ന അത്ര സ്വര്‍ണം കരിപ്പൂര് വഴി കഴിഞ്ഞ അഞ്ചു വര്‍ഷം കടത്തിയിട്ടുണ്ടാവില്ല.

ചെരിപ്പ് നന്നാക്കാന്‍ ഉണ്ടോ എന്ന് ചോദിച്ചു നടക്കുമ്പോലെയാണ് മുഖ്യമന്ത്രിയുടെ ഇന്റര്‍വ്യൂ വേണോ എന്ന് ചോദിച്ചു പി ആര്‍ ഏജന്‍സികള്‍ നടക്കുന്നത്. ഉളുപ്പില്ലാത്ത മുഖ്യന്‍ രാജി വെച്ച് പുറത്തു പോകണമെന്നും ഷാജി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ സത്യങ്ങള്‍ വിളിച്ചുപറയാന്‍ ധൈര്യം കാണിച്ച ഭരണകക്ഷി എംഎല്‍എ പി.വി അന്‍വറിനെ അഭിനന്ദിക്കുന്നു. തൃശൂര്‍ പൂരം കുളമാക്കിത് മുഖ്യമന്ത്രിക്കും മകള്‍ക്കും വേണ്ടിയാണ് എന്ന് തുറന്നു പറയാന്‍ അന്‍വര്‍ ഇത് വരെ ധൈര്യം കാണിച്ചിട്ടില്ലെന്നും കെഎം ഷാജി ആരോപിച്ചു.

കേരളത്തെ നിയന്ത്രിക്കുന്നത് പിആര്‍ ഗ്രൂപ്പാണെന്നും അതിന്റെ തലപ്പത്ത് ഇരിക്കുന്നത് കേന്ദ്ര മന്ത്രി അമിത് ഷായാണെന്നും ആര്‍എസ്എസ് പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ കൊടുവള്ളിയില്‍ നടത്തിയ മുസ്ലിം ലീഗ് പ്രതിഷേധ സംഗമത്തില്‍ സംസാരിക്കവെ ഷാജി ആരോപിച്ചു. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. എലത്തൂര്‍ കേസില്‍ ഷഹീന്‍ ബാഗിനെ തീവ്ര വാദ കേന്ദ്രമാക്കി സംസാരിച്ച ആളാണ് എഡിജിപി അജിത് കുമാര്‍. എലത്തൂര്‍ കേസില്‍ ഒരു പ്രതിയെ ഉണ്ടാക്കി അയാളെ മാത്രം വെച്ച് ക്ലോസ് ചെയ്യുകയാണ് ഉണ്ടായത്. - ഷാജി പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PINARAYI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.