കൊച്ചി: സ്മാർട്‌സിറ്റി കൊച്ചി ആസ്ഥാനമായ ഇന്റർനെറ്റ് സേവനദാതാവായ പീക്ക്എയർ പ്രവർത്തനം വിപുലമാക്കുന്നു. ഫൈബർ ഒപ്ടിക് നെറ്റ്‌വർക്കുകളുടെ വിന്യാസം, നൂതന സാങ്കേതികവിദ്യകൾ നടപ്പാക്കൽ എന്നിവയാണ് പദ്ധതിയെന്ന് പീക്ക്എയർ സി.ഇ.ഒ ജിജോ ഡേവിഡ് പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ നഗരങ്ങളിലും സേവനം ലഭ്യമാക്കും.
ഏഴുകോടി രൂപയാണ് വികസന പദ്ധതികൾക്കായി നിക്ഷേപിക്കുന്നതെന്ന് പീക്ക്എയറിലെ പ്രധാന നിക്ഷേപകരായ സുനിൽ മാമ്പിള്ളിൽ, ജോർജ് തോമസ് എന്നിവർ പറഞ്ഞു. അടുത്ത സാമ്പത്തികവർഷത്തോടെ വരുമാനം മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യം. ചെറുകിട കമ്പനികളെ ഏറ്റെടുക്കാനും പദ്ധതിയുണ്ട്.
ബിസിനസ് സംരംഭങ്ങളുടെ ഡിജിറ്റൽവത്കരണത്തിന് പിന്തുണ നൽകാൻ പീക്ക്എയറിനാകുമെന്ന് ജനറൽ മാനേജർ ഡാജി തോമസ് പറഞ്ഞു. കൊച്ചിയിൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉൾപ്പെടെ 2000ത്തിലേറെ ഉപയോക്താക്കളുണ്ട്. വികസനപദ്ധതി നടപ്പാക്കുന്നതോടെ നാലിരട്ടി വർദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |