കൊച്ചി: പ്രതികൂല സാഹചര്യങ്ങളിൽ സെൻസെക്‌സും നിഫ്‌റ്റിയും മൂക്കുകുത്തിയതോടെ കമ്പനികൾ പ്രാഥമിക ഓഹരി വില്പന(ഐ.പി.ഒ) മാറ്റിവെക്കുന്നു. നടപ്പുവാരം മെയിൻ ബോർഡിലും ചെറുകിട, ഇടത്തരം കമ്പനികളുടെ പ്ളാറ്റ്‌ഫോമിലും പുതിയ ഓഹരി വില്പനകളില്ല. കഴിഞ്ഞ വാരം വില്പന ആരംഭിച്ച വാറി എനർജീസ്, ദീപക് ബിൽഡേഴ്‌സ്, ഗോദാവരി ബയോറിഫൈനേർസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ഈ വാരം എക്‌സ്ചേഞ്ചിൽ ലിസ്‌റ്റ് ചെയ്യും. ഇതിനിടെ ഐ.പി.ഒ വിലയിൽ മാറ്റം വരുത്താൻ പ്രമുഖ കമ്പനികൾ നിർബന്ധിതരാകുന്നു.
വിപണിയിലെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് പ്രമുഖ ഭക്ഷ്യ ഉത്പന്ന ഓൺലൈൻ ഡെലിവറി പാർട്ട്‌ണർ സ്ഥാപനമായ പ്രാരംഭ ഓഹരി വില്പനയുടെ മൂല്യം 1,130 കോടി ഡോളറായി കുറച്ചു. തുടക്കത്തിൽ നിശ്ചയിച്ച 1,500 കോടി ഡോളറിനേക്കാൾ 25 ശതമാനം കുറവാണിത്. ഹ്യുണ്ടായ് ഇന്ത്യയുടെ ഓഹരി വില്പനയിലുണ്ടായ ഉപഭോക്താക്കളുടെ തണുത്ത പ്രതികരണം കണക്കിലെടുത്താണ് സ്വിഗി ഓഹരി വില താഴ്ത്തി നിശ്ചയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |