ലക്‌നൗ: ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാനെത്തിയ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയും തടഞ്ഞ് പൊലീസ്. സംഭലിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സർവേ നടന്ന ചന്ദൗസി സന്ദർശിക്കാനെത്തിയതായിരുന്നു രാഹുലും സംഘവും. ഡൽഹി–യുപി അതിർത്തിയായ ഗാസിപുരിലാണ് രാഹുലിനെയും സംഘത്തെയും പൊലീസ് തടഞ്ഞത്. ഇതോടെ ബാരിക്കേഡുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഗാസിപുരിൽ പ്രതിഷേധിച്ചു.
പൊലീസ് വാഹനങ്ങൾ റോഡിന് കുറുകേയിട്ട് പ്രവർത്തകരെ തടയാനും ശ്രമമുണ്ടായി. ഉത്തർപ്രദേശിന്റെ അതിർത്തിയായ ഗാസിപുരിലേക്ക് രാഹുലും സംഘവും ഇന്ന് രാവിലെ 11 മണിക്കാണ് പുറപ്പെട്ടത്. കെ സി വേണുഗോപാൽ എംപിയും യുപിയിലെ മറ്റ് കോൺഗ്രസ് എംപിമാരും സംഘത്തിലുണ്ട്. ഇതോടെ ഡൽഹി-മീററ്റ് റോഡ് ഭാഗീകമായി അടച്ചു. സംഭൽ സന്ദർശനത്തിനെത്തിയ മുസ്ലീംലീഗ് പ്രതിനിധികളെയും ദിവസങ്ങൾക്ക് മുൻപ് തടഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |