SignIn
Kerala Kaumudi Online
Friday, 17 January 2025 11.38 PM IST

'100 വീട് വച്ച് നൽകാൻ കർണാടക ഇപ്പോഴും തയ്യാറാണ്, കേരളം മറുപടി നൽകുന്നില്ല'; പിണറായിക്ക് കത്തയച്ച് സിദ്ദരാമയ്യ

Increase Font Size Decrease Font Size Print Page
wayanad

കോഴിക്കോട്: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. വീട് വച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്നും 100 വീടുകൾ വച്ച് നൽകാമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നുവെന്നുമാണ് കത്തിന്റെ ഉള്ളടക്കം. കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചെന്നും വാഗ്ദാനം നടപ്പാക്കാൻ ഇപ്പോഴും തയ്യാറാണെന്നും കത്തിൽ സിദ്ധരാമയ്യ അറിയിച്ചു. കേരളത്തിന്റെ മറുപടി ലഭിക്കാത്തത് വാഗ്ദാനം പാലിക്കാൻ തടസമാണെന്നും ഭൂമി വാങ്ങിച്ച് വീട് വച്ച് നൽകാൻ തയ്യാറാണെന്നും സിദ്ദരാമയ്യ കത്തിൽ പറയുന്നു.

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 100 വീടുകൾ കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് എല്ലാവിധ പിന്തുണയുമായി കർണാടക ഉണ്ടെന്ന് സിദ്ധരാമയ്യ അന്ന് എക്സിൽ കുറിച്ചിരുന്നു. ദുരന്ത സമയത്ത് കർണാടകയിൽ നിന്ന് രക്ഷാപ്രവർത്തനത്തിനായി ഉദ്യോഗസ്ഥരെയും അയച്ചിരുന്നു.

അതേസമയം, വയനാട് പുനരധിവാസത്തിനായി സ്വന്തം നിലയ്ക്ക് ഭൂമി വാങ്ങി വീടുവയ്ക്കാനുള്ള സന്നദ്ധത കർണാടക, തെലങ്കാന സർക്കാരുകൾ അറിയിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വിടുകൾ വയ്ക്കാനുള്ള സ്ഥലം ഏറ്റെടുക്കാത്ത സംസ്ഥാന സർക്കാരിനെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

കർണാടക, തെലങ്കാന സർക്കാരുകൾ പ്രഖ്യാപിച്ച വീടുകൾക്ക് സ്ഥലം ഏറ്റെടുത്ത് കൊടുക്കാൻ പോലും കേരള സർക്കാരിനായിട്ടില്ല. ഇരുസർക്കാരുകളും നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും കേരളസർക്കാർ ആശയവിനിമയം പോലും നടത്തിയില്ലെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കേരള എംപിമാർ അമിത്ഷായെ കണ്ട് കേന്ദ്ര സഹായം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. നിരുത്തരവാദപരമായ നിലപാടാണ് സർക്കാരുകൾ ഈ വിഷയത്തിൽ സ്വീകരിക്കുന്നത്.

TAGS: WAYANAD, KERALA, KARNATAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.