ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനിടെ 'അല്ലാഹു അക്ബർ' എന്ന് വിളിച്ച സിപ്പ് ലൈൻ ഓപ്പറേറ്ററെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്തു. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ സിപ്പ് ലൈൻ ഓപ്പറേറ്ററായ മുസമ്മിൽ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു.
ഞെട്ടിപ്പിക്കുന്നതോ പെട്ടെന്നുള്ളതോ ആയ സംഭവം ഉണ്ടാകുമ്പോൾ അല്ലാഹു അക്ബർ' എന്ന് വിളിക്കുന്നത് സ്വാഭാവികമാണെന്നും അത് ഹിന്ദുക്കൾ 'ഹേ റാം' എന്ന് പറയുന്നതിന് തുല്യമാണെന്നും എൻ ഐ എ വൃത്തങ്ങൾ വ്യക്തമാക്കി.
ആക്രമണ സമയത്തും സിപ്പ് ലൈനിൽ ആളെ അയച്ചെന്നായിരുന്നു മുസമ്മിലിനെതിരായ ആരോപണം. ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരിയുടെ വീഡിയോ വൈറലായതോടെയാണ് മുസമ്മിയ്ക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന സംശയമുയർന്നത്.
താഴ്‌വരയിൽ വെടിയൊച്ചകൾ മുഴങ്ങിയപ്പോൾ മുസമ്മിൽ മൂന്ന് തവണ 'അല്ലാഹു അക്ബർ' എന്ന് വിളിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഓപ്പറേറ്റർ മൂന്ന് തവണ അല്ലാഹു അക്ബർ എന്ന് പറഞ്ഞതായും ഇതിനുപിന്നാലെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നുമായിരുന്നു വിനോദ സഞ്ചാരി പറഞ്ഞത്.
Another horrific footage of #PahalgamTerroristAttack.
— Bharggav Roy 🇮🇳 (@Bharggavroy) April 28, 2025
pic.twitter.com/WBqXRaFTHg
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |