ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിൽ കനത്ത പ്രഹരമേൽപ്പിച്ചതിന് പിന്നാലെ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ രാവിലെ 11 മണിക്കാണ് യോഗം. പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലെ ജി-074ൽ വച്ച് യോഗം ചേരുമെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്.
അതേസമയം, മറ്റ് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്‌ച നടത്തി. ജമ്മു കാശ്‌മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, സിക്കിം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഡിജിപി, കാബിനറ്റ് സെക്രട്ടറിമാർ അടക്കമുള്ളവരുമായാണ് അമിത് ഷാ കൂടിക്കാഴ്‌ച നടത്തിയത്. അതിർത്തിയിൽ പാക് പ്രകേപനം തുടരുന്ന സാഹചര്യത്തിലാണ് ഓൺലൈൻ വഴി ഉന്നതതല യോഗം ചേർന്നത്.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി. രാഷ്‌ട്രപതി ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാന് തിരിച്ചടി നൽകിയത്. 23 മിനിട്ട് നീണ്ട ആക്രമണം പുലർച്ചെ ഒരു മണിക്ക് ശേഷമാണ് ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |