ചെന്നൈ: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ചെന്നൈ ആവഡിയിലെ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും മറുപടി നൽകുംവരെയാണ് നടപടി. കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയതിനാലും 45 മിനിറ്റോളം വൈദ്യുതി തടസപ്പെട്ടതിനാലുമാണ് വിദ്യാർത്ഥികൾക്ക് പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്നത്. തുടർന്ന്
13 വിദ്യാർത്ഥികൾ ഹർജി സമർപ്പിക്കുകയായിരുന്നു. കേസ് ജൂൺ രണ്ടിന് വീണ്ടും പരിഗണിക്കും. മദ്ധ്യപ്രദേശ് ഹൈക്കോടതിയും നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞിട്ടുണ്ട്. നാലിനായിരുന്നു പരീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |