SignIn
Kerala Kaumudi Online
Sunday, 06 July 2025 5.42 AM IST

കാത്സ്യം കാർബൈഡ്, തേങ്ങ, കശുവണ്ടി; കപ്പലിലുണ്ടായിരുന്ന സാധനങ്ങളുടെ വിവരങ്ങൾ പുറത്ത്

Increase Font Size Decrease Font Size Print Page
ship

കൊച്ചി: പുറംകടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ എന്തൊക്കെയുണ്ടായിരുന്നുവെന്ന വിവരങ്ങൾ പുറത്ത്. പതിമൂന്ന് കണ്ടെയ്നറുകളിൽ കാത്സ്യം കാർബൈഡും അറുപത് കണ്ടെയ്നറുകളിൽ പോളിമർ അസംസ്‌കൃത വസ്തുക്കളുമായിരുന്നു.

കാൽസ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാൽസ്യം കാർബൈഡ് വെള്ളവുമായി ചേർന്നാൽ അസറ്റലിൻ വാതകമുണ്ടാകും. ഇത് പെട്ടെന്നു തീപിടിക്കും. മാത്രമല്ല മനുഷ്യ ശരീരത്തിനും ഹാനികരമാണ്. കപ്പലിൽ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നതെന്ന് സർക്കാർ പറയുമ്പോഴും 640 കണ്ടെയ്നറുകളിലെ വിവരങ്ങളാണ് കപ്പൽ അധികൃതർ കൈമാറിയിട്ടുള്ളതെന്നാണ് വിവരം.

ക്യാഷ് എന്നെഴുതിയ നാല് കണ്ടെയ്നറുകളിൽ കശുവണ്ടിയായിരുന്നു. 46 കണ്ടെയ്നറുകളിൽ തേങ്ങയും കശുവണ്ടിയുമായിരുന്നു. 39 കണ്ടെയ്നറുകളിൽ തുണി നിർമാണത്തിനുള്ള പഞ്ഞിയായിരുന്നു. 87 കണ്ടെയ്നറുകളിൽ തടികളായിരുന്നു.

കപ്പൽ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ നേരത്തെ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. സമുദ്ര - തീരദേശ ആവാസ വ്യവസ്ഥയെ കപ്പൽ അപകടം എങ്ങനെ ബാധിച്ചുവെന്ന് അറിയിക്കണം. വിഷയത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ നടപടി തുടങ്ങിയെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

കപ്പൽ അപകടത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനാണ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. അപകടത്തെ തുടർന്നുള്ള മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. മത്സ്യത്തൊഴിലാളികൾക്കായി നഷ്‌ടപരിഹാര - പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും ഹർജിയിലുണ്ട്. പരിസ്ഥിതി ആഘാതം വിലയിരുത്താൻ ഉന്നതാധികാര - വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം. കപ്പൽ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

TAGS: SHIP ACCIDENT, KERALA, LATESTNEWS, GOVERNMENT, HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.