ആലപ്പുഴ: നിലമ്പൂരിൽ ആർ.എസ്.എസ് വോട്ടു കിട്ടാനുള്ള തന്ത്രമാണ് എം.വി.ഗോവിന്ദൻ നടത്തുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു. അടിയന്തരാവസ്ഥയ്ക്ക് മുമ്പും ശേഷവും സി.പി.എം- ആർ.എസ്.എസ് കൂട്ടുകെട്ടുണ്ടായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 69 സീറ്റിൽ ഇവർ തമ്മിൽ ധാരണയുണ്ടായിരുന്നു. സത്യം പുറത്തുവന്നപ്പോൾ എം.വി.ഗോവിന്ദൻ വീണിടത്ത് കിടന്ന് ഉരുളുകയാണ്. വിശദീകരണവുമായി എത്താൻ സ്വരാജ് ഗോവിന്ദനേക്കാൾ വളർന്നിട്ടില്ല. സ്വരാജ് പാർട്ടി സെക്രട്ടറി ആകുമ്പോൾ പഠിപ്പിക്കാൻ വന്നാൽ മതിയെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയൻ ആദ്യം കൂത്തുപറമ്പിൽ ജയിച്ചത് ആർ.എസ്.എസ് വോട്ടുകൊണ്ടാണ്. ഉദുമയിൽ കെ.ജി.മാരാർക്ക് വോട്ടുപിടിക്കാൻ ഇ.എം.എസ് പോയതും എല്ലാവർക്കുമറിയാം. നിലമ്പൂരിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |