ടെക്സാസ്: ടെക്സാസിൽ കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ 24 മരണം. സമ്മർ ക്യാമ്പിനെത്തിയ 20 ലധികം പെൺകുട്ടികൾ ഉൾപ്പടെ നിരവധി പേരെ കാണാതായി. പുലർച്ചയോടെ ടെക്സാസിലെ സാൻ അന്റോണിയോയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് കനത്ത പ്രളയം ഉണ്ടായത്. ഇന്നലെ വൈകിട്ടോടെ മഴയെത്തുടർന്ന് ടെക്സാസിലെ കെർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഗ്വാഡൽപെ നദിയിൽ പൊടുന്നനെ ജലം ഉയർന്നതാണ് ദുരന്തത്തിന് കാരണമായത്
ദുരന്തത്തിൽ നിരവധി വീടുകളും മരങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്നതിന്റെ വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. വരും ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
കാണാതായവർക്കുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. 237 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ക്യാമ്പ് സൈറ്റിൽ ട്രക്കുകളെത്തി ആളുകളെ പുറത്തെത്തിക്കാൻ തുടങ്ങിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാണാതായ പെൺകുട്ടികളെ കണ്ടെത്തുന്നതിനായി വൻതോതിലുള്ള രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഏകദേശം 500 രക്ഷാപ്രവർത്തകരെയും 14 ഹെലികോപ്റ്ററുകളും നീന്തൽ വിദഗ്ധരെയടക്കമുള്ളവരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |