തിരുവനന്തപുരം : 1992 ൽ ഇന്റർ യൂണിവേഴ്സിറ്റി സൗത്ത് സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള യൂണിവേഴ്സിറ്റി ടീമിലെ താരങ്ങൾ 33 വർഷത്തിന് ശേഷം വീണ്ടും ഒരുമിച്ചു. സ്വാതന്ത്യദിനത്തിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ചാമ്പ്യന്മാരുടെ സൗഹൃദ സംഗമം നടന്നത്. കേരള യൂണിവേഴ്സിറ്റി രൂപീകൃതമായതിന് ശേഷം ആദ്യമായി സൗത്ത് സോൺ ഫുട്ബോൾ ചാമ്പ്യന്മാരാകുന്നത് 1992ലാണ്.കാലിക്കറ്റ് യൂണിവേഴ്സിറ്റിയെയും, മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയെയും, മദ്രാസ് യൂണിവേഴ്സിറ്റിയെയും തോൽപ്പിച്ചായിരുന്നു കേരളയുടെ പടയോട്ടം.
അജിത് കുമാർ, യൂജിൻഫെർണാണ്ടസ്, രഞ്ജിത്ത് കുന്നുമ്മൽ, ഏണസ്റ്റ് സിൽവസ്റ്റർ, ജയകുമാർ, ഷിബു വി, രാജേഷ് അർ, കൃഷ്ണകുമാർ, ക്യാപ്ടനായിരുന്ന മനോജ് ടി.എസ് , പ്രഭാഷ്.ഡി, മാർട്ടിൻ മസ്ക്രീൻ, സിയാദ് എൽ, ജോൺസൻ എ, പ്രകാശൻ അർ, മണിവർണ്ണൻ എന്നിവരാണ് കൂട്ടായ്മയിൽ പങ്കെടുത്തത്. പരേതരായ മുഖ്യ പരിശീലകൻ രവീന്ദ്രൻ , കേരള യൂണി. ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ പത്രോസ് മത്തായി ,ടീം അംഗങ്ങളായിരുന്ന ജസ്റ്റസ്സ് മെൻഡെസ്, ജോസഫ് ജോൺ എന്നിവരെ കൂട്ടായ്മ അനുസ്മരിച്ചു. ടീം കോച്ച് സുഗുണനെ ചടങ്ങിൽ ആദരിച്ചു.തങ്ങൾ ജേതാക്കളായ അതേ ഗ്രൗണ്ടിൽ സൗഹൃദ മത്സരത്തിനായും ഇവർ ബൂട്ടുകെട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |