തിരുവനന്തപുരം: ടാൽറോപ്പിന്റെ സ്‌പോർട്‌സ് ഇക്കോസിസ്റ്റം സ്റ്റാർട്ടപ്പായ സ്പിൻവികുമായി തിരുവനന്തപുരത്തെ ഒളിമ്പിക്‌സ് സ്‌പോർട്‌സ് കോംപ്ലക്‌സ് കൈകോർക്കുന്നു. ഇതിന്റെ ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങ് ടാൽറോപ്പിന്റെ കടയ്ക്കാവൂർ വില്ലേജ് പാർക്കിൽ നടന്നു.
കായികതാരങ്ങൾക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്ന പങ്കാളിത്തത്തിലൂടെ കോംപ്ലക്‌സിലെ ടർഫുകൾക്ക് രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങൾ ലഭ്യമാകും.
കേരളത്തിലെ കായിക രംഗത്ത് ഒരു വലിയ മാറ്റത്തിന് പങ്കാളിത്തം വഴിയൊരുക്കുമെന്ന് സ്‌പോർട്‌സ് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ് ബാജു അബ്ദുൽ സലാം പറഞ്ഞു.
അമേരിക്കയിലെ സിലിക്കൺ വാലിയുടെ മാതൃകയിൽ കേരളത്തിൽ ഇക്കോസിസ്റ്റം വികസിപ്പിക്കുന്ന ടാൽറോപ്പിന്റെ സ്‌പോർട്‌സ് മേഖലയിലെ ആദ്യ സംരംഭമാണ് സ്പിൻവിക്. കായിക മന്ത്രി വി. അബ്ദുറഹിമാനാണ് സ്പിൻവികിന്റെ ലോഞ്ച് നിർവ്വഹിച്ചത്.
ഒളിമ്പിക്‌സ് സ്‌പോർട്‌സ് കോംപ്ലക്‌സ് ടർഫ് ഓൺബോർഡിംഗ് പ്രഖ്യാപനം ബാജു അബ്ദുൽ സലാമും ബി.സി.സി.ഐ ലെവൽ 1 പരിശീലകനും ടാൽറോപ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും സ്പിൻവിക് കോഫൗണ്ടർ സൈറാഷ് മസൂദും ചേർന്ന് നിർവ്വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |