ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ നടപ്പാക്കിയ വോട്ടർപട്ടിക പരിഷ്കരണം രാജ്യമെങ്ങും വ്യാപിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒക്ടോബറിൽ വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി നടത്തിയ യോഗത്തിലാണ് വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നിർദ്ദേശം അംഗീകരിച്ചത്. ബിഹാർ തിരഞ്ഞെടുപ്പ് അവസാനിപ്പിക്കുന്നതിന് മുൻപ് തന്നെ പ്രത്യേക തീവ്ര പുനരവലോകനം (Special Intensive Revision-SIR) പ്രഖ്യാപിക്കാനാണ് സാദ്ധ്യത.
സി.ഇ.ഒമാരുടെ യോഗത്തിൽ വോട്ടർ പട്ടിക പരിഷ്കരണത്തിന് അടിസ്ഥാനപരമായ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും ഒക്ടോബറിൽ നടപടികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി. മൂന്നര മണിക്കൂറിലധികം നീണ്ട യോഗത്തിൽ എസ്.ഐ.ആർ നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ചർച്ച ചെയ്തു. വോട്ടർമാരുടെ സാധുത പരിശോധിക്കാൻ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന സി.ഇ.ഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ പ്രദേശത്തും സാധാരണയായി അംഗീകരിക്കപ്പെടുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സർട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ പട്ടിക,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |