കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോൺഗ്രസ് നേതാവ് മരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പികെ പുഷ്‌പവല്ലി (65) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വടകര നഗരസഭ മുൻ കൗൺസിലർ കൂടിയാണ് പുഷ്‌പവല്ലി.
ഇന്ന് രാവിലെ 10.45നായിരുന്നു അപകടം. മകൾക്കും പേരക്കുട്ടിക്കുമൊപ്പം കണ്ണൂരിലേക്ക് പോകാനായി ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു പുഷ്‌പവല്ലി. ഇതിനിടെയാണ് വടകര - പയ്യോളി റൂട്ടിലെ ഹരേറാം ബസ് ഇവരെ ഇടിച്ചിട്ടത്. നിലത്തുവീണ പുഷ്‌പവല്ലിയുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങിയതോടെ പരിസരത്തുണ്ടായിരുന്നവർ ബഹളം വച്ചു. ഇതോടെ ബസ് ഡ്രൈവർ ഇറങ്ങിയോടി.
തുടർന്ന് സ്റ്റാൻഡിലുണ്ടായിരുന്നവർ ബസ് തള്ളിമാറ്റിയാണ് പുഷ്‌പവല്ലിയെ പുറത്തെടുത്തത്. ഉടൻതന്നെ വടകരയിലെ ആശുപത്രിയിലും പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |