
കൊച്ചി: സൈന്യത്തിലെ അഗ്നിവീർ നിയമനത്തിനു സമാനമായ ഹ്രസ്വകാല നിയമനങ്ങളിലേക്ക് കടക്കാനൊരുങ്ങി സംസ്ഥാനത്തെ സർവകലാശാലകളും.കൊച്ചി സർവകലാശാലയാണ് (കുസാറ്റ്) കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ച് ആദ്യം തീരുമാനം നടപ്പാക്കുക.
ടെനുവർ ട്രാക്ക് അപ്പോയിൻമെന്റ് എന്ന പേരിലാണ് നിയമനങ്ങൾ. അഞ്ച് വർഷ കാലാവധി. നിലവിലെ നിയമന നടപടി ക്രമങ്ങൾ തുടരും. എന്നാൽ നിയമന കാലാവധി അഞ്ചു വർഷം മാത്രമായി നിജപ്പെടുത്തുന്നുവെന്നതാണ് പ്രത്യേകത. കുസാറ്റിലെ തന്നെ ഐ.പി.ആർ സ്റ്റഡീസിൽ ഇതിനോടകം ടെനുവർ ട്രാക്ക് അപ്പോയിൻമെന്റ് നടപ്പാക്കിയിട്ടുണ്ട്.
അഞ്ചു വർഷത്തിനു ശേഷം അദ്ധ്യാപകരെ വിലയിരുത്തും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് നിയമനം നീട്ടി നൽകും. സ്ഥിരജോലി എന്നത് ഉണ്ടാകില്ല, ഒപ്പം പെൻഷനും എന്നതാണ് ശ്രദ്ധേയം. രാജ്യത്തെ ഐ.ഐ.ടികളിലും കേന്ദ്ര സർവകലാശാലകളിലും ഇതേ രീതിയാണ് തുടരുന്നത്.
തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകളിലേക്ക് മാത്രം
കുസാറ്റിലെ എല്ലാ അദ്ധ്യാപക നിയമനങ്ങളിലേക്കും ടെനുവർ ട്രാക്ക് അപ്പോയിൻമെന്റ് നിയമനമുണ്ടാകില്ല.. വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകളിലേക്ക് മാത്രമാകും നിയമനം. ആദ്യ ഘട്ടമായാണ് സ്‌കൂൾ ഒഫ് എൻജിനിയറിംഗിൽ നടപ്പാക്കും. സിൻഡിക്കേറ്റ് നിലപാടിനായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി സർവകലാശാല (കുസാറ്റ്
140ലേറെ അക്കാഡമിക് പ്രോഗ്രാമുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ
സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ആറാം സ്ഥാനം
ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി റാങ്കിംഗിൽ 32-ാം സ്ഥാനം
വിവിധ കോഴ്സുകളിലും ഗവേഷണത്തിനുമായി അമേരിക്ക, ന്യൂസിലൻഡ്, ശ്രീലങ്ക, നൈജീരിയ, അയർലൻഡ്, നേപ്പാൾ തുടങ്ങി 30ലേറെ രാജ്യങ്ങളിൽ നിന്നായി 57 വിദേശ വിദ്യാർത്ഥികൾ
'ക്യാറ്റ്' എൻട്രൻസ് പരീക്ഷയിലൂടെ പ്രവേശനം
500നടുത്ത് അദ്ധ്യാപകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |