
ബംഗളൂരു: വാഹനത്തിന് സൈഡ് കൊടുക്കാത്തതിൽ പ്രകോപിതനായ യുവാവ് ബൈക്ക് യാത്രികരായ കുടുംബത്തെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ കൊടികഹള്ളി സ്വദേശി സുകൃത്കേശവ ഗൗഡ (23)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ഒരു കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയർ ആണ് യുവാവ്.
ബംഗളൂരുവിലെ ബെൽറോഡിൽ കഴിഞ്ഞമാസമായിരുന്നു സംഭവം. കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി കാറിലുള്ളവരും ബൈക്കിലുള്ളയാളും തമ്മിൽ തർക്കമുണ്ടായി എന്നാണ് വിവരം. പിന്നാലെ പ്രകോപിതനായ യുവാവ് ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ പലതവണ ഹോൺ അടിച്ചെങ്കിലും ബൈക്ക് മാറ്റിയില്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. വലതുവശം ചേർന്ന് പോയ ബൈക്കിനെയാണ് ഇടിച്ചുതെറിപ്പിച്ചത്. തുടർന്ന് കാർ നിർത്താതെ പോവുകയും ചെയ്തു.
ബൈക്കിലുണ്ടായിരുന്ന സ്ത്രീയുടെ കൈയ്ക്കും തോളിനും തലയ്ക്കും പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്നയാൾക്കും പരിക്കുണ്ട്. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. ബൈക്ക് യാത്രികരായ കുടുംബത്തിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |