SignIn
Kerala Kaumudi Online
Friday, 14 November 2025 1.38 PM IST

നഷ്ടപരിഹാരം നൽകാൻ വിലപേശി കമ്പനി

Increase Font Size Decrease Font Size Print Page
national-highway

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു രാജേഷിന്റെ പോസ്റ്റുമോർട്ടം. അർഹിക്കുന്ന നഷ്ടപരിഹാരം കിട്ടാതെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരൻ രതീഷും സുഹൃത്തുക്കളും വിസമ്മതിച്ചു. തുടർന്ന് കരാറുകാരായ അശോക ബിൽഡ്‌കോണുമായ ചർച്ച നടത്തി. രണ്ട് ലക്ഷം രൂപ നൽകാമെന്ന് കമ്പനി ആദ്യം അറിയിച്ചെങ്കിലും ബന്ധുക്കൾ വഴങ്ങിയില്ല. നഷ്ടപരിഹാരം 10 ലക്ഷമാക്കിയെങ്കിലും അംഗീകരിച്ചില്ല. ചേർത്തല തഹസിൽദാർ ഉൾപ്പെടെ ഇടപെട്ടപ്പോഴാണ് തുക 25 ലക്ഷമാക്കിയത്. ചെക്ക് ഇന്നുതന്നെ കൈമാറുമെന്ന ഉറപ്പ് ലഭിച്ച ശേഷമാണ് മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായത്.

കമ്പനിക്കെതിരെ നടപടി:

ദേശീയപാത അതോറിട്ടി

ഗർഡറുകൾ തകർന്ന്​ രാജേഷ്​ മരിച്ച സംഭവത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്ന്​ ദേശീയപാത അതോറിട്ടി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിശദമായ അന്വേഷണത്തിന്​ വിദഗ്​ദ്ധ സമിതിയെ നിയോഗിച്ചു. പ്രാഥമികപരിശോധനാറിപ്പോർട്ട് ലഭിച്ചശേഷം കരാർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കും. പ്രദേശത്തെ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. രാജേഷിന്റെ കുടുംബാംഗങ്ങളോട് ഖേദവും പ്രകടിപ്പിച്ചു.

TAGS: GURDER, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.