SignIn
Kerala Kaumudi Online
Tuesday, 23 December 2025 2.54 AM IST

രാജ്യംവിടാനൊരുങ്ങി മലയാളിയുടെ ഇഷ്ടമത്സ്യം; കോടികളുടെ കച്ചവടം, ഇവിടെയും വില കൂടുമോ?

Increase Font Size Decrease Font Size Print Page
fish

കൊച്ചി: ചൂരയ്ക്കും കടല്‍പ്പായലിനും അലങ്കാര മത്സ്യങ്ങള്‍ക്കും പ്രശസ്തമായ ലക്ഷദ്വീപിലെ മത്സ്യമേഖലയ്ക്കായി വന്‍പദ്ധതികളൊരുങ്ങുന്നു. 500 കോടിയിലേറെ രൂപയുടെ നിക്ഷേപ വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കാന്‍ ഏകജാലകസംവിധാനം നടപടികളുള്‍പ്പടെ ഫിഷറീസ് വകുപ്പ് ആരംഭിച്ചു.

ലക്ഷദ്വീപ് ഭരണകൂടം സംഘടിപ്പിച്ച നിക്ഷേപസംഗമത്തില്‍ ചൂര, ആഴക്കടല്‍ മത്സ്യബന്ധനം, കടല്‍പ്പായല്‍, അലങ്കാര മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ നിക്ഷേപകര്‍ താത്പര്യം അറിയിച്ചു. ഫിഷറീസ് വകുപ്പ്, കൊച്ചിയിലെ മത്സ്യഗവേഷണ സ്ഥാപനങ്ങളായ സി.എം.എഫ്.ആര്‍.ഐ., സിഫ്റ്റ് തുടങ്ങിയവയുടെ പിന്തുണയോടെയാണ് സംഗമം സംഘടിപ്പിച്ചത്. 22 നിക്ഷേപകരുമായി തുടര്‍നടപടികളാരംഭിച്ചതായി ലക്ഷദ്വീപ് ഫിഷറീസ് ഓഫീസര്‍ ബി.ജബ്ബാര്‍ പറഞ്ഞു. മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിച്ച് കയറ്റുമതി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 16ആഴക്കടല്‍ മത്സ്യബന്ധന കപ്പലുകള്‍ക്ക് അനുമതിയും നല്‍കിയിട്ടുണ്ട്.

വേണം ചരക്ക് കപ്പല്‍

ലക്ഷദ്വീപിനെ വന്‍കരയെ ബന്ധിപ്പിക്കുന്ന ചരക്കുകപ്പലുകളും ചരക്കുവിമാനങ്ങളുമില്ല. കൊച്ചി, കോഴിക്കോട്, മംഗലാപുരം തുറമുഖങ്ങളെ ബന്ധിപ്പിച്ച് സ്വകാര്യ കപ്പലുകള്‍ക്ക് അംഗീകാരം നല്‍കുകയോ സര്‍ക്കാര്‍ സര്‍വീസ് ആരംഭിക്കുകയോ ചെയ്യണം.

ചൂര (ട്യൂണ)

ട്യൂണയുടെ സമ്പന്നശേഖരം ലക്ഷദ്വീപിലുണ്ട്. 15,000 ടണ്‍ മാത്രമാണ് നിലവിലെ ഉത്പാദനം. ഒരുലക്ഷം ടണ്ണാണ് സാദ്ധ്യത. 'ലക്ഷദ്വീപ് സുസ്ഥിര ട്യൂണ' എന്ന പേരില്‍ അന്താരാഷ്ട്ര വിപണികളിലെത്തിക്കും.

കടല്‍പ്പായല്‍

4200 ചതുരശ്ര കിലോമീറ്ററിലധികം കായല്‍പ്രദേശം കടല്‍പ്പായല്‍ കൃഷിക്ക് അനുയോജ്യമാണ്. കടല്‍പ്പായല്‍ ഉത്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ ആവശ്യക്കാരേറെയാണ്. ഭക്ഷണം,ഔഷധം,സൗന്ദര്യവര്‍ദ്ധക വസ്തുനിര്‍മ്മാണം എന്നിവയ്ക്കും ഉപയോഗിക്കുന്നു.

അലങ്കാര മത്സ്യങ്ങള്‍

35 വര്‍ഗങ്ങളിലായി 300 ഇനം അലങ്കാര മത്സ്യങ്ങള്‍ ലക്ഷദ്വീപിലുണ്ട്. സുസ്ഥിര പ്രജനന സംവിധാനങ്ങളും കയറ്റുമതി സംരംഭങ്ങളും വികസിപ്പിച്ച് അക്വേറിയം, അലങ്കാരമത്സ്യ വിപണിയില്‍ പ്രധാന കേന്ദ്രമാക്കാം.

പുറംകടല്‍ കൂടുകൃഷി

പുറംകടല്‍ കൂടുകൃഷിക്കായി പരീക്ഷണ പദ്ധതി വിജയമായി. പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് ആധുനിക സമുദ്രമത്സ്യകൃഷിയുടെ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം. സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മത്സ്യബന്ധനവും വിപണനവും വ്യാപിപ്പിച്ച് ദ്വീപ് നിവാസികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഡോ.പി.എന്‍. ആനന്ദ്, മേധാവി, കൃഷി വിജ്ഞാനകേന്ദ്രം

TAGS: BUSINESS, FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.