SignIn
Kerala Kaumudi Online
Tuesday, 20 January 2026 3.58 AM IST

'സേഫാണ് ' 715 വീടുകൾ

Increase Font Size Decrease Font Size Print Page
safe

തൊടുപുഴ: പട്ടികജാതി വിഭാഗക്കാരുടെ വീടുപണി പൂർത്തിയാക്കാൻ രണ്ടു ലക്ഷം രൂപ നൽകുന്ന 'സേഫ് പദ്ധതി'യിൽ ജില്ലയിൽ ഇതുവരെ അനുവദിച്ചത് 715 വീടുകൾ. 19 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതിൽ 445 വീടുകൾ പൂർത്തിയായി. മറ്റുള്ളവയുടെ നിർമ്മാണം പുരോഗമിക്കുന്നു. നിർമ്മാണം പകുതി കഴിഞ്ഞതും തുടർനിർമ്മാണം നടത്തേണ്ടതുമായ വീടുകളിൽ കഴിയുന്ന പട്ടികജാതി കുടുംബങ്ങൾക്ക് വാസയോഗ്യമായ വീട് നിർമ്മിച്ച് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. ഒന്നാം ഘട്ടം 50,000 രൂപയും രണ്ടാം ഘട്ടം ഒരു ലക്ഷം രൂപയും മൂന്നാം ഘട്ടം 50,000 രൂപയുമാണ് നൽകുക. ആദ്യഘട്ടത്തിൽ മുൻകൂറായും നിർദ്ദിഷ്ട ശതമാനം പ്രവൃത്തി പൂർത്തിയാക്കുന്നവർക്ക് രണ്ടാംഘട്ടത്തിലും പണം അനുവദിക്കും. നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷമാണ് മൂന്നാംഘട്ടം തുക അനുവദിക്കുക. മേൽക്കൂര പൂർത്തീകരണം, ടോയ്ലറ്റ് നിർമ്മാണം, ഭിത്തികളുടെ ബലപ്പെടുത്തൽ, വാതിൽ, ജന്നൽ സ്ഥാപിക്കൽ, അടുക്കള നവീകരണം, ഫ്ളോറിംഗ്, സമ്പൂർണ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, വൈദ്യതി ഉപകരണങ്ങൾ സ്ഥാപിക്കൽ, പ്ലംബിംഗ് പ്രവർത്തനങ്ങൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു. പ്രവൃത്തികളുടെ സാങ്കേതിക പരിശോധന അംഗീകൃത എൻജിനിയറും ഭൗതിക പരിശോധന ജില്ലാ പട്ടികജാതി വികസന ഓഫീസറുമാണ് നിർവഹിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട ഭവനങ്ങൾ അംഗീകൃത എൻജിനിയർമാർ സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കും. പ്രാഥമിക പട്ടികയും ഓരോ ഭവനത്തിന്റെയും എസ്റ്റിമേറ്റും പരിശോധിച്ച് അന്തിമ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി അംഗീകാരം നൽകണം.


മുൻഗണനാ മാനദണ്ഡം

 വീടിന്റെ മേൽക്കൂര, ടോയ്ലറ്റ് എന്നിവ പൂർത്തീകരിക്കേണ്ടവർ

 ഭർത്താവ് മരണപ്പെട്ടവർ അല്ലെങ്കിൽ ഉപേക്ഷിച്ചവർ

 ഭിന്നശേഷിക്കാർ/ മാരകരോഗങ്ങൾ ബാധിച്ചവരുള്ള കുടുംബം

 വാർഷികവരുമാനം 50,000 രൂപ വരെയുള്ള കുടുംബങ്ങൾ

 800 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുകൾ

 മുൻ വർഷങ്ങളിൽ അറ്റകുറ്റപണികൾക്ക് ഗ്രാന്റ് ലഭിക്കാത്തവർ

 പഠനമുറി അനുവദിച്ചിട്ടില്ലാത്ത കുടുംബങ്ങൾ

 വിദ്യാർത്ഥികളുള്ള കുടുംബങ്ങൾ

 ഒന്നിലധികം വിദ്യാർത്ഥിനികളുള്ള കുടുംബങ്ങൾ

കടമ്പ കടക്കാൻ

 വരുമാന പരിധി ഒരു ലക്ഷം രൂപ വരെ

 2010 ഏപ്രിൽ ഒന്നിന് ശേഷം വീട് നിർമ്മിച്ചവർക്ക് അപേക്ഷിക്കാം

 2006 ഏപ്രിൽ ഒന്നിന് ശേഷം ഭവനനിർമ്മാണം പൂർത്തിയാക്കിയവരെയും പരിഗണിക്കും

 അഞ്ച് വർഷത്തിനകം മറ്റ് ഭവനപദ്ധതികളിലൂടെ ധനസഹായം ലഭിച്ചവരെ പരിഗണിക്കില്ല

വ‌ർഷം, ഗുണഭോക്താക്കൾ, അനുവദിച്ച തുക
2022- 23- 200 - 8.66 കോടി
2023 - 24- 293- 7.85 കോടി
2024 - 25- 222 - 2.49 കോടി


''പദ്ധതിക്ക് മികച്ച പ്രതികരണമാണ്. കൂടുതൽ ഉപഭോക്താക്കളിലേക്ക് സഹായം എത്തിക്കുന്നതിനായി ശ്രമിക്കും""
-ജില്ലാ പട്ടികജാതി വികസന ഓഫീസർ

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.