SignIn
Kerala Kaumudi Online
Tuesday, 20 January 2026 4.39 AM IST

ചെറുതോണിയിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page

mokdrill
ചെറുതോണി ചെട്ടിമാട്ടകവലയിൽ സംഘടിപ്പിച്ച മോക്ഡ്രില്ലിൽ നിന്ന്‌

ഇടുക്കി: അടിയന്തര ഘട്ടങ്ങളെ നേരിടാൻ സജ്ജരായിരിക്കുകയെന്ന സന്ദേശം നൽകി ചെറുതോണിയിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. ചെറുതോണി ചെട്ടിമാട്ടകവലയിൽ മണ്ണിടിച്ചിലുണ്ടാവുകയും അവിടെ നടത്തിയ രക്ഷാപ്രവർത്തനവുമാണ് മോക്ക്ഡ്രിലിൽ ഉണ്ടായിരുന്നത്. 11ന് അപകടം നടന്നതായി വാഴത്തോപ്പ് പഞ്ചായത്തിൽ നിന്നും ഇടുക്കി തഹസീൽദാരെയും അവിടെ നിന്ന് കളക്ട്രേറ്റിലെ കൺട്രോൾ റൂമലേക്കും അറിയിച്ചു. തുടർന്ന് വിവിധ വകുപ്പുകളലേക്കും അറിയിപ്പ് നൽകി. 11.08 ന് പൊലീസ്, 11.09ന് ഇടുക്കി തഹസീൽദാർ, 11.10ന് ഫയർ ആന്റ് റെസ്‌ക്യൂ, 11.16 ന് ആംബുലൻസ് മെഡിക്കൽ സംഘം എന്നിവർ സംഭവസ്ഥലത്തെത്തി. കൂടുതൽ രക്ഷാപ്രവർത്തകരെ ആവശ്യമായി വന്നതിനാൽ 11.15 ന് പൈനാവിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ദേശീയ ദുരന്തനിവാരണസേനയെ വിവരം അറിയിക്കുകയും 11.26 ന് കൂടുതൽ സന്നാഹങ്ങളുമായി അവരും സ്ഥലത്തെത്തി. 15 പേരാണ് അപകടത്തിൽ പെട്ടത്.ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തി ദുരന്തബാധിതരെ ഷെൽട്ടർ ക്യാമ്പലേക്ക് മാറ്റുന്നതും പരക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതും, ഗുരുതര പരക്കേറ്റവരെ ആശുപത്രിയലേക്ക് നീക്കുന്നതും മോക്ക് ഡ്രില്ലിന്റെ ഭാഗമായി സംഘടിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂവിന്റെ സിവിൽ ഡിഫൻസ് ടീമും പങ്കാളികളായി. ദേശീയ ദുരന്ത പ്രതികരണസേന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫയർ ആൻ് റെസ്‌ക്യു, പോലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചത്.

മോക്ഡ്രില്ലിന് എൻ.ഡി.ആർ എഫ് ടീം കമാൻഡർ പ്രശാന്ത് ജി. സി, ഡെപ്യൂട്ടി കമാൻഡന്റ് സങ്കേത്. ജി പവർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി. യൂനസ് ടി. എ ഹസാർഡ് അനലിസ്റ്റ് രാജീവ് റ്റി. ആർ തുടങ്ങിയവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.