
കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി സമ്മിറ്റ് ഒഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം നിർവഹിച്ചു. സമ്മിറ്റ് കേവലം ഒരു അക്കാഡമിക് പരീക്ഷണമല്ലെന്നും പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നും കളക്ടർ പറഞ്ഞു. ജെയിൻ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് ചടങ്ങിൽ അദ്ധ്യക്ഷനായി. 'ജെയിൻ ആക്സിലറേറ്റർ' പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. സാധാരണക്കാർക്ക് കൂടിയുള്ള ഇടമാണ് സമ്മിറ്റ് ഒഫ് ഫ്യൂച്ചറെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. കേരളത്തെ ഭാവിയുടെ മാതൃകാ കേന്ദ്രമാക്കാൻ സംഗമം ഉപകരിക്കുമെന്ന് ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുരുന്തിൽ പറഞ്ഞു.
ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളമ്പിള്ളി, കിൻഫ്ര ഡയറക്ടർ സാബു ജോർജ്, പ്രോ വൈസ് ചാൻസലർ പ്രൊഫ.ഡോ. ജെ. ലത തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |