
സ്വർണ വ്യാപാരത്തിന് ഉണർവാകും
കൊച്ചി: വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയായ(ചാന്ദ്രദിനം) അക്ഷയതൃതീയ
ദിനമായ ഏപ്രിൽ 19ന് സ്വർണാഭരണ വിപണിയിൽ മികച്ച ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജുവലറികൾ. വരൾച്ചയിൽ നിന്നും ഭൂമിക്ക് സാന്ത്വന സ്‌പർശമായി ഭഗീരഥ മുനിയുടെ തപസിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നുമെത്തിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് വിശ്വാസം. ഈ ദിനത്തിൽ ദാനധർമ്മങ്ങൾ പുണ്യമാണെന്നും സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ലെന്നും പുരാതന കാലം മുതൽ വിശ്വസിക്കുന്നു. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന സ്വർണ വ്യാപാരം ഈ ദിവസമാണ്. കേരളത്തിലെ ചെറുതും വലുതുമായ 12000 ൽ അധികം സ്വർണ വ്യാപാര ശാലകൾ അക്ഷയ തൃതീയക്കായി ഒരുങ്ങി.ഈ ദിവസം മുൻകൂട്ടി ബുക്ക് ചെയ്തവരടക്കം 5 ലക്ഷം കുടുംബങ്ങൾ വാങ്ങാനെത്തുമെന്നാണ് പ്രതീക്ഷ.
പരമ്പരാഗതമായ ഉത്സവാഘോഷത്തോടെ ഇത്തവണത്തെ അക്ഷയ തൃതീയ വരവേൽക്കാൻ ഒരുങ്ങുകയാണ് സ്വർണ വ്യാപാര മേഖല
അഡ്വ. എസ്.അബ്ദുൽ നാസർ
ജനറൽ സെക്രട്ടറി
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |