ന്യൂഡൽഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത് 196 ഡോക്ടർമാർ. ഇതോടെ ഡോക്ടർമാരുടേയും കുടുംബങ്ങളുടേയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. തമിഴ്നാട്ടിൽ 43 പേർ, മഹാരാഷ്ട്ര ഗുജറാത്ത് എന്നിവിടങ്ങളിലായി 23 പേർ, ബിഹാർ 19 പേർ, കർണാടക 15 പേർ, ആന്ധ്രാപ്രദേശ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി 12 പേർ തുടങ്ങി ആകെ 196 ഡോക്ടർമാക്ക് ജോലിയ്ക്കിടെ ജീവൻ ബലി നൽകേണ്ടി വന്നതായി ഐ.എം.എ പറയുന്നു. ഇതിൽ 170 പേരും 50 വയസിന് മുകളിലുള്ളവരായിരുന്നു.
രാജ്യത്ത് പലയിടങ്ങളിലായി ജോലിചെയ്യുന്ന 3.5 ലക്ഷം ഡോക്ടർമാരും ജീവൻ പണയം വച്ചാണ് കടമ നിർവഹിക്കുന്നത്. പലർക്കും സുരക്ഷാ ഉപകരണങ്ങൾ പോലും ലഭിക്കുന്നില്ലെന്നും ഐ.എം.എ പരാതിയിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |