SignIn
Kerala Kaumudi Online
Wednesday, 09 July 2025 1.52 PM IST

ഇന്തോ അമേരിക്കൻസിന് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സുപ്രധാന പങ്ക് : ബൈഡൻ

Increase Font Size Decrease Font Size Print Page

biden

വാഷിംഗ്ടൺ: ഇന്തോ- അമേരിക്കൻസ് രാജ്യത്തിന്റെ സാമ്പത്തിക ഉന്നതിയിൽ സുപ്രധാന പങ്കുവഹിച്ചെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡൻ. ഇന്തോ- അമേരിക്ക സംഘടിപ്പിച്ച വെർച്ച്വൽ ധന സമാഹരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പ്രസിഡന്റ് എന്ന നിലയിൽ എച്ച്-1 ബി വിസ, നിയമാനുസൃത കുടിയേറ്റം എന്നിങ്ങനെ ഇന്ത്യൻ - അമേരിക്കൻ സമൂഹം ഉയർത്തുന്ന വിവിധ വിഷയങ്ങളിൽ ഇടപെടലുകൾ ഉണ്ടാകുമെന്നും ഏറ്റവും മികച്ചവരെ അമേരിക്കയിലേക്ക് ആകർഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഒരു സമൂഹം രാജ്യത്തിനായി എന്തെല്ലാം ചെയ്തുവെന്ന് ആലോചിക്കണമെന്നും ബൈഡൻ പറഞ്ഞു.

യു.എസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ബിസിനസ് സംരംഭങ്ങൾ നടത്തുന്നവർ, സിലിക്കൺവാലിയുടെ അടിസ്ഥാനപരമായ കണ്ടുപിടിത്തങ്ങൾ നടത്തിയവർ, ലോകത്തെ ഏറ്റവും സുപ്രധാന കമ്പനികളെ നയിക്കുന്നവർ അങ്ങനെയല്ലാവരും ഈ സമൂഹത്തിൽ നിന്നുമുള്ളവരാണ്.’ - ബൈഡൻ പറഞ്ഞു.

അമേരിക്കയിലെ ചലനാത്മകമായ സാമ്പത്തിക സാംസ്‌കാരിക വ്യവസ്ഥയിൽ സുപ്രധാന പങ്കുവഹിച്ചവരാണ് ഇന്തോ - അമേരിക്കകാരെന്ന് പല തവണ ആവർത്തിച്ച ബൈഡൻ കുടിയേറ്റക്കാരുടെ രാജ്യമാണ് അമേരിക്ക എന്നും പറഞ്ഞു.

എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകൾക്കെതിരെയും ബൈഡൻ സംസാരിച്ചു. എച്ച് -1ബി വിസ, വംശീയത, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ തെറ്റായ തീരുമാനങ്ങളെല്ലാം വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഈ പ്രസിഡന്റ് കാര്യങ്ങൾ നേരെയാക്കുന്നവനല്ല, എല്ലാം വഷളാക്കുന്നവനാണ്’- ട്രംപിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് ബൈഡൻ കൂട്ടിച്ചേർത്തു.

TAGS: NEWS 360, WORLD, WORLD NEWS, BIDEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.