SignIn
Kerala Kaumudi Online
Sunday, 06 July 2025 8.14 PM IST

ബാബറി മസ്ജിദ്  തകർക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ബി.ജെ.പി അധികാരത്തിലെത്താൻ പതിറ്റാണ്ടുകൾ കാത്തിരുന്നേനെ, കെ.ടി.ജലീൽ

Increase Font Size Decrease Font Size Print Page
pic

തിരുവനന്തപുരം: നരസിംഹറാവു സർക്കാരിന്റെ സർവ സന്നാഹങ്ങളെയും കാറ്റിൽപറത്തി ബാബറി മസ്ജിദ് നിലംപരിശാക്കാൻ കഴിഞ്ഞ ആത്മ വിശ്വാസമാണ് സംഘപരിവാറിനെ രാജ്യത്ത് അധികാരത്തിലെത്തിച്ചതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ. ബാബറി മസ്ജിദ് തകർക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ബി.ജെ.പിക്ക് അവരുടെ അധികാര മോഹം പൂവണിയാൻ പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരുമായിരുന്നുവെന്നും ജലീൽ കൂട്ടിച്ചേർത്തു. ബാബറി മസ്ജിദ് തകർത്ത കേസിൽ സി.ബി.ഐ കോടതി പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം.

ലോകം മുഴുക്കെ വേദനയോടെ കണ്ട ഒരു ഹീനകൃത്യത്തിന് തെളിവില്ലെന്ന് പറഞ്ഞ് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു.രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിന്റ് വ്യക്തമായ ചുണ്ടുപലകയാണിതെന്നും ജലീൽ പറഞ്ഞു. ബാബറി മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നതിന്റെ പേരിൽ നരസിംഹ റാവു മറുലോകത്തിരുന്ന് കോൺഗ്രസ്സിന് ഭവിച്ച തീരാനഷ്ടം കണ്ടു ദു:ഖിക്കുകയാകുമോ അതോ ആർ.എസ്.എസിന് കിട്ടിയ വൻലാഭം കണ്ട് കൺകുളിർക്കെ സന്തോഷിക്കുകയാകുമോയെന്നും ജലീൽ ചോദിച്ചു.കോൺഗ്രസ്സിന്റെ വിഷലിപ്ത മതേതരത്വത്തെ തിരിച്ചറിയാൻ ഇനിയും മതേതരവാദികളും മത ന്യൂനപക്ഷങ്ങളും വൈകിയാൽ അവരെ കാത്തിരിക്കുന്നത് അനുഭവിച്ചതിനേക്കാൾ വലിയ ദുരന്തമാകുമെന്നും ജലീൽ മുന്നറിയിപ്പ് നൽകി.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ത്രിവർണ്ണത്തിൽ തകർത്തെറിഞ്ഞു

കാവിയിൽ കത്തിച്ചാമ്പലായി

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

കറുപ്പും കാവിയും ഇടചേർന്ന പുറംചട്ടയുമായി 2006 ആഗസ്റ്റ് ഒന്നിനാണ് പെൻഗ്വിൻ ബുക്സ് "അയോദ്ധ്യ - ഡിസംബർ 6, 1992" എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ബാബരി മസ്ജിദ് തകർക്കപ്പെടുന്ന സമയത്ത് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസ്സ് നേതാവ് നരസിംഹ റാവുവാണ് ഗ്രന്ഥകർത്താവ്. മതനിരപേക്ഷതയുടെ കൂടി സൗധമായി ഗണിക്കപ്പെട്ടിരുന്ന ഒരു ചരിത്ര സ്മാരകം തകർക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ്സിനുണ്ടായ നഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തി റാവു അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്; "ഭാവി എൻ്റെ നിലപാട് ശരിവെയ്ക്കുമോയെന്ന് കണ്ടറിയണം. ശരിവെച്ചാൽ സന്തോഷം".

അന്നത്തെ കേന്ദ്ര സർക്കാരിൻ്റെ സർവ സന്നാഹങ്ങളെയും കാറ്റിൽപറത്തി ബാബരി മസ്ജിദ് നിലംപരിശാക്കാൻ കഴിഞ്ഞു എന്ന ആത്മ വിശ്വാസമാണ് സംഘ്പരിവാരങ്ങളെ രാജ്യത്ത് ഇത്രപെട്ടന്ന് അധികാരത്തിലെത്തിച്ചത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ബി.ജെ.പി യുടെ അധികാര മോഹം പൂവണിയാൻ കുറേക്കൂടി പതിറ്റാണ്ടുകൾ അവർക്ക് കാത്തിരിക്കേണ്ടി വരുമായിരുന്നു. ആ

കാലദൈർഘ്യം ചുരുക്കിക്കൊടുക്കാൻ കോൺഗ്രസ്സിനും അവരെ പിന്താങ്ങിയ മുസ്ലിംലീഗ് ഉൾപ്പടെയുള്ളവർക്കും സാധിച്ചുവെന്നതിൻ്റെ പേരിലാകും റാവുവും റാവുവിനെ പിന്തുണച്ചവരും ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ടാവുക.

സുപ്രീംകോടതി വിധിയിലൂടെ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണി തുടങ്ങിക്കഴിഞ്ഞു. പുതിയ മസ്ജിദ് പണിയാൻ അഞ്ചേക്കർ ഭൂമിയും ലഭ്യമാക്കി. ഇപ്പോഴിതാ ലോകം മുഴുക്കെ വേദനയോടെ നേർകണ്ണുകൊണ്ട് കണ്ട ഒരു ഹീനകൃത്യത്തിന് തെളിവില്ലെന്ന് പറഞ്ഞ് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിൻ്റെ വ്യക്തമായചുണ്ടുപലകയാണ് ഇത്.

ബാബരി മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നതിൻ്റെ പേരിൽ കോൺഗ്രസ്സിന് ഭവിച്ച തീരാനഷ്ടം കണ്ടും, ആർ.എസ്.എസിനും ബി.ജെ.പിക്കും കിട്ടിയ വൻലാഭം കൺകുളിർക്കെ ആസ്വദിച്ചും നരസിംഹ റാവു മറുലോകത്തിരുന്ന് സന്തോഷിക്കുകയാകുമോ അതോ ദു:ഖിക്കുകയാകുമോ ചെയ്യുന്നുണ്ടാവുക?

കോൺഗ്രസ്സിൻ്റെ വിഷലിപ്ത മതേതരത്വത്തെ തിരിച്ചറിയാൻ ഇനിയും മതേതരവാദികളും മത ന്യൂനപക്ഷങ്ങളും വൈകിയാൽ അവരെ കാത്തിരിക്കുന്നത് അനുഭവിച്ചതിനേക്കാൾ വലിയ ദുരന്തമാകും. കാലത്തിൻ്റെ മലമടക്കുകളിൽ പാടിപ്പതിഞ്ഞ വരികളാണ് മനസ്സിൽ തെളിയുന്നത്;

"മുന്നിൽ നിന്ന് വെടിയുതിർത്താൽ പ്രതിരോധകവചം തീർക്കാം,

പിന്നിൽ ചതിക്കുഴി തീർത്താലോ,

അടിതെറ്റി നിപതിക്കലല്ലാതെ മറ്റെന്തുവഴി".

 

ത്രിവർണ്ണത്തിൽ തകർത്തെറിഞ്ഞുകാവിയിൽ കത്തിച്ചാമ്പലായി- - - - - - - - - - - - - - - - - - - - - - - - - - - - - - - - -...

Posted by Dr KT Jaleel on Wednesday, 30 September 2020
TAGS: KT JALEEL, BABARI MASJID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.