SignIn
Kerala Kaumudi Online
Thursday, 10 July 2025 11.44 AM IST

'മുസ്ലിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ല, ഹിന്ദുത്വ പ്രചാരകർക്ക് മാത്രം ടിക്കറ്റ്'; വർഗീയ പരാമർശവുമായി കർണാടകയിലെ മന്ത്രി

Increase Font Size Decrease Font Size Print Page
ks-eswarappa

ബംഗളുരു: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനായി മുസ്ലീങ്ങൾക്ക് സീറ്റ് നൽകില്ലെന്ന് കർണാടകയിലെ മന്ത്രി കെ.എസ് ഈശ്വരപ്പ. ബെലഗാവി ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ബി.ജെ.പി നേതാവ് കൂടിയായ ഈശ്വരപ്പയുടെ പരാമർശം. അതേസമയം ഹിന്ദു മതത്തിൽ ഉൾപ്പെട്ട ഏത് സമുദായക്കാർക്കും പാർട്ടി സീറ്റ് നൽകുമെന്നും എന്നാൽ മുസ്ലിങ്ങൾക്ക് നൽകില്ലെന്നുമാണ് ഈശ്വരപ്പ ശനിയാഴ്ച്ച വ്യക്തമാക്കി.

'ഹിന്ദു വിഭാഗത്തിൽ ഏത് സമുദായത്തിനും ഞങ്ങൾ പാർട്ടി ടിക്കറ്റ് നൽകിയേക്കാം. ഞങ്ങൾ‌ ആർക്ക് വേണമെങ്കിലും നൽകാം. ലിംഗായത്തുകൾ‌, കുറുബകൾ‌, വൊക്കലിഗക്കാർ‌ അല്ലെങ്കിൽ‌ ബ്രാഹ്മണർ‌. പക്ഷേ തീർച്ചയായും ഇത്‌ മുസ്ലീങ്ങൾക്ക് നൽകില്ല'-എ.എൻ.ഐ വാർത്താ ഏജന്സിയോടുള്ള ഈശ്വരപ്പയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ഹിന്ദുത്വത്തിന്റെ കേന്ദ്രങ്ങളിൽ ഒന്നാണ് ബെലഗാവിയെന്നും അങ്ങനെയുള്ള പ്രദേശത്ത് മുസ്ലീങ്ങൾക്ക് സീറ്റ് നൽകില്ലെന്നും കർണാടക മന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് ബാധിച്ചു കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി അന്തരിച്ചതിനെ തുടർന്നാണ് ബെലഗാവിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഏപ്രിലിലിലും സമാനമായ രീതിയിൽ ഈശ്വരപ്പ വർഗീയ പരാമർശം നടത്തിയിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, KS ESWARAPPA, BJP, KARNATAKA, INDIA, COMMUNALIST REMARK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.