മൈസൂരു: റെംഡിസിവിറിന്റെ ഒഴിഞ്ഞ കുപ്പികളില്‍ വിലകുറഞ്ഞ ആന്റിബയോട്ടിക് മരുന്നുകള്‍ നിറച്ച് വില്‍പന നടത്തിയതിന് മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്സിനെ പൊലീസ് അറസ്റ്റുചെയ്തു. ഗിരീഷ് എന്നയാളാണ് അറസ്റ്റിലായത്. 41 ഡോസ് വ്യാജ റെംഡിസിവിറും 2.82 ലക്ഷം രൂപയും ഇയാളുടെ കൈയില്‍ നിന്നും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.
ഗുരുതരമായ രോഗബാധിതരായ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന റെംഡിസിവിറിന് രാജ്യത്ത് കനത്ത ക്ഷാമമാണ് നേരിടുന്നത്. ഈ സാഹചര്യത്തെ ഗിരീഷ് മുതലാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗിരീഷ് തനിക്ക് അടുപ്പമുള്ളവരുടെ സഹായത്തോടെ റെംഡിസിവിര്‍ മരുന്നുകളുടെ ഒഴിഞ്ഞ കുപ്പികള്‍ ശേഖരിച്ചു. ഇതില്‍ സെഫ്ട്രിയാക്സോണോ (ആന്റിബയോട്ടിക് മരുന്ന്) സലൈന്‍ ലായനിയോ നിറച്ചു. വീണ്ടും പാക്കേജിങ് നടത്തിയ ശേഷം പ്രശാന്ത്, മഞ്ജുനാഥ് എന്നി രണ്ട് മെഡിക്കല്‍ റെപ്രസെന്റേറ്റീവുകളുടെ സഹായത്തോടെയാണ് വില്‍പന നടത്തിയതെന്ന് മൈസൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത വ്യക്തമാക്കി.
റെംഡിസിവിറിന്റെ ലഭ്യത കുറഞ്ഞതോട് ഇതിന്റെ കരിഞ്ചന്തയിലെ വില്‍പ്പന വര്‍ദ്ധിച്ചിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തുകയാണ്. ഈ അന്വേഷണത്തിലാണ് ഗിരീഷിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. പിടിലാകുന്നതിനിടെ ഇയാളും സംഘവും 900 ഡോസ് റെംഡിസിവിർ വിറ്റതായും പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |