തിരുവനന്തപുരം: കൊവിഡ് വാക്സിൻ നൽകുന്നത് സംബന്ധിച്ചുള്ള സംസ്ഥാനം കത്തയച്ചതിന് കേന്ദ്ര സർക്കാരിൽ നിന്നും ഇനിയും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇക്കാര്യത്തിൽ ശുഭപ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും വാക്സിൻ കേന്ദ്രത്തിൽ നിന്നും ലഭിക്കുകയാണെങ്കിൽ അത് നല്ലത് തന്നെയാണെന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോടായി പറഞ്ഞു.
കേന്ദ്രത്തിൽ നിന്നും നിഷേധരൂപത്തിലുള്ള തീരുമാനം വന്നേക്കാമെന്നത് സംസ്ഥാനം പരിഗണിക്കേണ്ടതുണ്ടെന്നും അതിനാൽ കേന്ദ്രത്തെ ആശ്രയിച്ച് സംസ്ഥാനം വാക്സിൻ വാങ്ങാതിരുന്നാൽ ഏറെ വൈകിപോകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വാക്സിൻ വേഗത്തിൽ തന്നെ വാങ്ങാനുള്ള നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നതാണ് നല്ലതെന്നും അതുമായി ബന്ധപ്പെട്ട് വാക്സിൻ കമ്പനികളുമായി ചർച്ചകൾ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്സിൻ കേന്ദ്രം വാങ്ങിയാലും സംസ്ഥാനം വാങ്ങിയാലും നാട്ടിലെ ജനങ്ങൾക്കാണ് അത് ഉപകരിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനം വാങ്ങുന്ന വാക്സിന് ആവശ്യം വരുന്ന പണം കേന്ദ്ര സർക്കാർ പിന്നീട് നൽകിയാലും മതിയല്ലോ എന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ വാങ്ങാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാനം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കാരണം ഇതാണ്. വാങ്ങിയില്ലെങ്കിൽ നമ്മൾ വല്ലാതെ വൈകിപോകാൻ ഇടയുണ്ട്. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർ അലംഭാവത്തോടെ നടക്കരുതെന്നും വാക്സിൻ എല്ലാവരും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ സ്വീകരിക്കുന്നതിലൂടെ രോഗം വരാനുള്ള സാദ്ധ്യത 95 ശതമാനത്തോളം കുറയ്ക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
content highlight: cm on covid vaccine pinarayi vijayan says cant wait for centres decision on covid vaccine.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |