തിരുവവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി. പരാജയം വിലയിരുത്താൽ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷനെന്ന നിലയിൽ ഒന്നാമത്തെ ഉത്തരവാദിത്തം തനിക്കാണെന്നും പരസ്പരം പഴിചാരാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നന്നതായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പി രാമചന്ദ്രൻ ആരോപിച്ചു. തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും അദ്ദഹം കൂട്ടിച്ചേർത്തു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാടെടുത്തു. പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലും എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാൻ ഇനിയും അവസരമുണ്ടാക്കരുത്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ബി.ജെ.പി അറിഞ്ഞു കൊണ്ട് എൽ.ഡി.എഫിന് വോട്ടു മറിക്കുകയായിരുന്നു. 60 മണ്ഡലങ്ങളിൽ എങ്ങനെ വന്നാലും എൽ.ഡി.എഫ് ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനർ നിർണയം നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |