സാഹിത്യകാരനെന്ന നിലയിൽ തിളങ്ങിയതിനൊപ്പം നടനായും തിരക്കഥാകൃത്തായും മലയാള സിനിമയിൽ സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ചാണ് മാടമ്പ് കുഞ്ഞുക്കുട്ടൻ യാത്രയാകുന്നത്.കരുണം എന്ന ജയരാജ് ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. മാടമ്പിന്റെ അശ്വത്ഥാമാവ് എന്ന നോവലിനെ ആസ്പദമാക്കി കെ.ആർ.മോഹനൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള മാടമ്പിന്റെ അരങ്ങേറ്റം.അതിൽ നായകനായും അഭിനയിച്ചു. ശ്യാമപ്രസാദിന്റെ
അഗ്നിസാക്ഷി , ജയരാജിന്റെ പൈതൃകം, ആനച്ചന്തം, വടക്കുംനാഥൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
ജയരാജിന്റെ ദേശാടനത്തിന്റെ തിരക്കഥയിലൂടെയാണ് സിനിമയിൽ മാടമ്പ് കൂടുതൽ ശദ്ധേയനായത്.വേദങ്ങളും തത്വചിന്തയും ഹൃദിസ്ഥമാക്കിയ മാടമ്പ് തന്റെ തിരക്കഥകളിൽ അത്തരം വിഷയങ്ങൾ ലളിതമായി കൈകാര്യം ചെയ്യാൻ പ്രത്യേകം ശ്രദ്ധിച്ചു. കൊവിഡ് കാലത്ത് മികച്ച സാഹിത്യകാരനായ കലാകാരനെയാണ് കേരളത്തിന് നഷ്ടമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |