പറവൂർ: പൊതുശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹത്തിലുണ്ടായിരുന്ന മൂന്നു പവൻ സ്വർണാഭരണങ്ങൾ കുടുംബത്തിന് തിരിച്ചുനൽകി. കൊവിഡ് ബാധിച്ചുമരിച്ച പട്ടണം വെട്ടിക്കാപ്പിള്ളി വീട്ടിൽ ജോർജിന്റെ ഭാര്യ ഏലിക്കുട്ടിയുടെ മൃതദേഹം തത്തപ്പിള്ളി കിഴക്കേപ്രം മരണാനന്തര സഹായസംഘത്തിന്റെ കീഴിലുള്ള പൊതുശ്മശാനത്തിലാണ് കഴിഞ്ഞദിവസം സംസ്കരിച്ചത്. സ്വർണാഭരണങ്ങൾ മൃതദേഹത്തിൽ നിന്നെടുത്തുമാറ്റാൻ വിട്ടുപോയ ബന്ധുക്കൾ വിവരം ശ്മശാനം അധികൃതരെ അറിയിച്ചു. അവിടത്തെ തൊഴിലാളികളായ എ.എസ്. സന്തോഷ്, വി.എൻ. കാശിവൻ എന്നിവർ അസ്ഥികളും മറ്റും പരിശോധിച്ചപ്പോൾ നിറംമാറിയ നിലയിൽ സ്വർണാഭരണങ്ങൾ കണ്ടെത്തി. സംഘം പ്രസിഡന്റ് പി.എൻ. സന്തോഷിന്റെ സാന്നിദ്ധ്യത്തിൽ ഇവ ബന്ധുക്കൾക്ക് തിരിച്ചുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |