ന്യൂഡൽഹി: ഇന്ത്യയുടെ വ്യാപാര കമ്മി ഒരു വർഷം കൊണ്ട് 99.61 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മേയിൽ 3.15 ശതകോടി ഡോളർ ആയിരുന്നു വ്യാപാര കമ്മിയെങ്കിൽ 2021 മേയിൽ അത് 6.28 ശതകോടി ഡോളറായി. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പിൽ നിന്നുള്ള വിവരമനുസരിച്ചാണിത്. അതേസമയം ഈ വർഷം മേയിൽ 32.27 ശതകോടി ഡോളറിന്റെ കയറ്റുമതി രാജ്യം നടത്തി. മുൻ വർഷം മേയിൽ ഇത് 19.05 ശതകോടി ഡോളർ മാത്രമായിരുന്നു. 69.35 ശതമാനം വർദ്ധനയാണ് കയറ്റുമതിയിൽ ഉണ്ടായത്. എൻജിനീയറിംഗ്, പെട്രോളിയം ഉത്പ്പന്നങ്ങൾ, ജെംസ്, ജ്വല്ലറി എന്നിവയാണ് പ്രധാനമായും കയറ്റി അയച്ചത്.
രൂപയുടെ അടിസ്ഥാനത്തിൽ 2,36,426.16 കോടി രൂപയുടെ കയറ്റുമതിയാണ് മേയിൽ രാജ്യം നടത്തിയത്. 2020 മേയിൽ ഇത് 1,44,166,01 കോടി രൂപയുടേതായിരുന്നു. 64 ശതമാനം വളർച്ച. ഏപ്രിൽ -മേയ് കാലയളവിൽ രാജ്യത്തിന്റെ ഇറക്കുമതി 77.82 ശതമാനം വർദ്ധിച്ചു. 104.14 ശതകോടി ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. 9.45 ശതകോടി ഡോളറിന്റെ ഓയിൽ ഇറക്കുമതി ചെയ്തിട്ടുണ്ട്. മേയ് 2020 ൽ നടത്തിയ 3.49 ശതകോടി ഡോളറിന്റെ ഇറക്കുമതിയെ അപേക്ഷിച്ച് 171.1 ശതമാനം വർദ്ധനയാണിത്. സ്വർണം ഇറക്കുമതിയും വർദ്ധിച്ചു. 679 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയാണ് മേയിൽ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിൽ 76.31 ദശലക്ഷം ഡോളറിന്റേത് മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നത്.
കയറ്റുമതിയിൽ 69.35 % വർദ്ധന
എണ്ണ ഇറക്കുമതിയിൽ 171.1 % വർദ്ധന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |