ബാഗോട്ട: കൊളംബിയൻ പ്രസിഡൻറ് ഇവാൻ ഡൂക്ക് മാർക്വേസ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിനു നേരെ വെടിവയ്പ്പ്. കുകുറ്റ നഗരത്തിലെ കറ്റതുംബോ മേഖലയിലൂടെ സഞ്ചരിക്കവെ ഹെലികോപ്ടറിന് നേരേ അക്രമികൾ പലതവണ വെടിവച്ചതായാണ് റിപ്പോർട്ടുകൾ. പ്രസിഡൻറിനെ കൂടാതെ, പ്രതിരോധ മന്ത്രി ഡീഗോ മൊലാനോ, ആഭ്യന്തരമന്ത്രി ഡാനിയേൽ പലാസിയോസ്, ഗവർണർ സിൽവാനോ സെറാനോ തുടങ്ങിയവരും ഹെലികോപ്റ്ററിലുണ്ടായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഹെലികോപ്റ്ററിലെ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് പ്രസിഡൻറ് പറഞ്ഞു.സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരുമായി നിരന്തരം ഏറ്റുമുട്ടലുകളിൽ ഏർപ്പെടുന്ന വിമതരുടെ ശക്തമായ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് കറ്റതുംബോ മേഖല. എന്നാൽ തങ്ങൾക്ക് അക്രമണത്തിൽ പങ്കില്ലെന്ന് വിമത നേതാവ് വ്യക്തമാക്കി. അക്രമികളെ കുറിച്ച് വിവരം നല്കുന്നവർക്ക് കൊളംബിയൻ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |