കൊച്ചി: കൊവിഡിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലയിലെ സംരംഭകർ വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് സമർപ്പിച്ച നിവേദനം നാലുമാസത്തിനകം തീർപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതു ചൂണ്ടിക്കാട്ടി ക്ളാസിഫൈഡ് ഹോട്ടൽസ് ആൻഡ് റിസോർട്സ് ഒഫ് കേരള നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ നിർദ്ദേശം. ടൂറിസം മേഖലയ്ക്ക് ആശ്വാസമേകാൻ സർക്കാർ പദ്ധതി കൊണ്ടുവന്നെങ്കിലും ഇൗ രംഗത്തെ സംരംഭകർക്ക് പ്രയോജനകരമല്ലെന്ന് ഹർജിയിൽ പറയുന്നു. ജി.എസ്.ടി ഉൾപ്പെടെയുള്ള നികുതികൾ ഒഴിവാക്കുക, ബാങ്കുകളുടെ ജപ്തി തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാർ ഉന്നയിക്കുന്നത്. വിവിധ തലങ്ങളിൽ ചർച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയമായതിനാൽ ആറു മാസം സമയം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് നാലുമാസം നൽകി ഹർജി തീർപ്പാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |