കൊല്ലം: കരിയില കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ പ്രതിയായ രേഷ്മയുടെ കാമുകനായ അനന്തുവിനെ കണ്ടെത്താൻ പൊലീസ് തപ്പിയത് 222 ഫേസ്ബുക്ക് അക്കൗണ്ടുകൾ. ഒരിക്കൽ പോലും നേരിൽ കാണാത്ത കാമുകന്റെ നിർദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്നാണ് അനന്തുവിനെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചത്.
അതൊരു ഫേക്ക് അക്കൗണ്ടാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നെങ്കിലും, കൊല്ലം, ചാത്തന്നൂർ, പരവൂർ, പാരിപ്പള്ളി ഭാഗങ്ങളിലായി ഫേസ്ബുക്ക് അക്കൗണ്ടുള്ള 222 അനന്തുമാരെയാണ് പൊലീസ് തിരഞ്ഞത്. ഇതിൽനിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൂന്നെണ്ണം ചുരുക്കപ്പട്ടികയിൽപ്പെടുത്തി.
അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് രേഷ്മയുടെ ബന്ധുക്കളായ ഗ്രീഷ്മയും, ആര്യയും ജീവനൊടുക്കിയത്. ഇതോടെ ഇവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തി. ഇവരുടെ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് പൊലീസിന് നിർണായക തെളിവായത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഗ്രീഷ്മ ഒരു നമ്പരിലേക്ക് വിളിച്ചിരുന്നു. ഗ്രീഷ്മയുടെ അടുത്ത സുഹൃത്തായിരുന്ന യുവാവിന്റേതായിരുന്നു ആ നമ്പർ. യുവാവിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് അനന്തു എന്ന പേരിൽ രേഷ്മയോട് ചാറ്റ് ചെയ്തത് ഗ്രീഷ്മയും ആര്യയുമാണെന്ന് പൊലീസിന് കണ്ടെത്താനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |