തിരുവനന്തപുരം: മരംമുറി സംബന്ധിച്ചുള്ള ഫയൽ വിവരാവകാശ പ്രകാരം നൽകിയ ഉദ്യോഗസ്ഥയ്ക്കെതിരെ വീണ്ടും നടപടി. റവന്യൂ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിയ്‌ക്കെതിരെയാണ് നടപടി. ശാലിനിയെ റവന്യൂ വകുപ്പിൽ നിന്ന് ഹയർസെക്കൻഡറി വകുപ്പിലേക്കാണ് മാറ്റിയത്.
രണ്ട് മാസത്തെ നിർബന്ധിത അവധിയ്ക്ക് പോകാൻ നേരത്തെ അധികൃതർ നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെ ഗുഡ് സർവീസ് എൻട്രിയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി റദ്ദാക്കിയത് വിവാദമായിരുന്നു.
മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട രേഖകൾ കെ.പി.സി.സി സെക്രട്ടറി സി.ആർ.പ്രാണകുമാറിന് വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്കെതിരായ നീക്കങ്ങളെന്നാണ് സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |