തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) സംസ്ഥാന നേതൃയോഗത്തിലെ കെെയാങ്കളിയെയും പാർട്ടിയിലെ പിളർപ്പിനെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. വഹാബ് കാസീമിനെ പുറത്താക്കി, കാസിം വഹാബിനെയും പുറത്താക്കി. കൊളള മുതൽ പങ്കുവെക്കുന്നതിനെ ചൊല്ലി നേതാക്കൾ ഏറ്റുമുട്ടി. പ്രവർത്തകർ തമ്മിലടിച്ചു കച്ചറയായെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സാമ്രാജ്യത്വത്തിനും ഫാസിസത്തിനും യൂണിയൻ ലീഗിനും എതിരെയുള്ള പോരാട്ടം പുതിയൊരു തലത്തിലെത്തി. വഹാബ് കാസീമിനെ പുറത്താക്കി; കാസിം വഹാബിനെയും പുറത്താക്കി. കൊളള മുതൽ പങ്കുവെക്കുന്നതിനെ ചൊല്ലി നേതാക്കൾ ഏറ്റുമുട്ടി. പ്രവർത്തകർ തമ്മിലടിച്ചു കച്ചറയായി.
#ഹലാക്കിന്റെ അവലും കഞ്ഞി
ഇടതുമുന്നണിയിലെ ഘടക കക്ഷിയായ ഐ.എൻ.എൽ ഇന്ന് രാവിലെ പാർട്ടി യോഗത്തിലുണ്ടായ പരസ്യ തമ്മിലടിക്ക് പിന്നാലെയാണ് പിളർന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കുകയും പകരം നാസർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കയും ചെയ്തെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബ് അറിയിച്ചു. ഇതിന് തൊട്ടുപിന്നാലെ അബ്ദുൾ വഹാബിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നും പാർട്ടിയുടെ അഖിലേന്ത്യ അദ്ധ്യക്ഷന്റേതാണ് ഈ തീരുമാനമെന്നും ജനറൽ സെക്രട്ടറി കാസീം ഇരിക്കൂർ അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |