ടോക്യോ : നീന്തൽക്കുളത്തിലേക്ക് ലോകം ഉറ്റുനോക്കിയത് വനിതാ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈൽ ഫൈനലിൽ നിലവിലെ ചാമ്പ്യനും ലോക റെക്കാഡിനുടമയുമായ അമേരിക്കൻ താരം കാത്തീ ലെഡക്കിയുടെ പ്രകടനം കാണാനായിരുന്നു. എന്നാൽ ലെഡക്കിയെ തോൽപ്പിച്ച് ആസ്ട്രേലിയക്കാരി ആരിയാൻ ടിറ്റ്മസ് മിടുക്കിയായി മാറി. ‘ടെർമിനേറ്റർ’ എന്നറിയപ്പെടുന്ന ഇരുപതുകാരി ആരിയാൻ മൂന്ന് മിനിട്ട് 56.69 സെക്കൻഡിലാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ലെഡക്കിയുടെ സമയം മൂന്ന് മിനിട്ട് 57.36 സെക്കൻഡ്.
ഒളിമ്പിക്സിൽ വ്യക്തിഗത ഫൈനലിൽ ലെഡക്കി ഫൈനലിൽ തോൽക്കുന്നത് ആദ്യമാണ്. ലെഡക്കി മത്സരശേഷം ആരിയാനെ ആശ്ലേഷിച്ച് അഭിനന്ദനമറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച താരമായ ലെഡക്കിയാണ് തന്റെ പ്രചോദനമെന്ന് ആരിയാൻ അപ്പോൾ ലെഡക്കിയോട് പറഞ്ഞു. ആരിയാൻ വിജയത്തിലേക്കടുക്കുമ്പോൾ മാസ്ക് ഊരി വായുവിൽ മുഷ്ടി ചുരുട്ടി ഇടിച്ചും അങ്ങോട്ടുമിങ്ങോട്ടും ഓടിയും വിജയനിമിഷത്തിൽ ആവേശഭരിതനായി കുതിച്ചു ചാടി ആർത്തുവിളിക്കുകയും ചെയ്ത പരിശീലകൻ ഡീൻ ബോക്സലിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |