കൊല്ലം: റോഡരികിലെ പുരയിടത്തിൽ വച്ച് കച്ചവടം ചെയ്ത പാരിപ്പള്ളിയിലെ വയോധികയുടെ മത്സ്യം പൊലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില പ്രാദേശിക മാദ്ധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തിയതാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് മേധാവിയ്ക്ക് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പാരിപ്പള്ളി പൊലീസ് തന്റെ മത്സ്യം നശിപ്പിച്ചുവെന്നായിരുന്നു അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ ആരോപണം. ഇതിനുമുൻപ് രണ്ട് തവണ പൊലീസ് തന്റെ കച്ചവടം വിലക്കിയിരുന്നുവെന്നും വയോധിക ആരോപിച്ചിരുന്നു.
രണ്ട് ദിവസം മുൻപാണ് പൊലീസ് സ്ഥലത്തെത്തി മത്സ്യം വലിച്ചെറിഞ്ഞത്.16000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നുവെന്നും, 500 രൂപയ്ക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും മേരി പറഞ്ഞിരുന്നു.പലകയുടെ തട്ടിൽ വച്ചിരുന്ന മത്സ്യം തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ്, വലിയ പാത്രത്തിൽ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞുവെന്നും അവർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |