തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന് കളളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. മലപ്പുറം സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചവരില്‍ ആദ്യ പേരുകാരന്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖാണ്. കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചക്കിടെയായിരുന്നു ജലീൽ കുഞ്ഞാലിക്കുട്ടിക്കും മകനും എതിരെ രംഗത്തെത്തിയത്.
പാലാരിവട്ടംപാലം അഴിമതിയുടെ ഓഹരിയും മലപ്പുറത്തെത്തിയിരുന്നു. പാണക്കാട് കുടുംബത്തില്‍ പോലും ഇ.ഡി അന്വേഷിച്ചെത്തി. ഇതിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം നിങ്ങള്‍ എന്റെ പിന്നിലായിരുന്നു. ഈ അഞ്ചു വര്‍ഷം ഞാന്‍ നിങ്ങള്‍ക്ക് പിന്നിലുണ്ടാകുമെന്നും ജലീല്‍ സഭയില്‍ പറഞ്ഞു.
അതേസമയം, സഭയില്‍ വായില്‍ തോന്നിയ കാര്യങ്ങള്‍ വിളിച്ചുപറയരുതെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. മകന്റേത് കള്ളപ്പണമല്ല. എന്‍.ആര്‍.ഐ അക്കൗണ്ടിലുള്ള നിക്ഷേപമാണ്. നിക്ഷേപത്തിന്റെ എല്ലാ രേഖകളും കൈവശമുണ്ട്. ജലീലിന്‍റെ അടുത്ത് രേഖ കൊണ്ടുപോവേണ്ട ആവശ്യമില്ല. സഭാദ്ധ്യക്ഷന് മുന്നില്‍ ഇവയെല്ലാം ഹാജരാക്കാന്‍ തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |