ടോക്യോ: ഇന്ത്യയുടെ അദിതി അശോകിന് ഒളിമ്പിക്സ് വനിതാ ഗോൾഫിൽ തലനാരിഴയ്ക്ക് മെഡൽ നഷ്ടപ്പെട്ടു. ഇന്ന് ആരംഭിച്ച അവസാന റൗണ്ടിനു തൊട്ടുമുമ്പ് വരെ അദിതി രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ നാലാമത്തേതും അവസാനത്തേതുമായ റൗണ്ടിൽ സ്ട്രോക്കുകളിൽ പിഴവ് വരുത്തിയ അദിതിക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
അമേരിക്കയുടെ നെല്ലി കോർഡ സ്വർണം സ്വന്തമാക്കി. 1900നു ശേഷം ഒളിമ്പിക്സ് ഗോൾഫിൽ അമേരിക്ക നേടുന്ന ആദ്യ സ്വർണമാണിത്. ന്യൂസിലാൻഡിന്റെ ലിഡിയാ കോയും ജപ്പാന്റെ മോനെ ഇനാമിയും ഒരേ പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പിന്നീട് നടന്ന വെള്ളിമെഡലിനു വേണ്ടിയുള്ള റൗണ്ടിൽ ലിഡിയയെ പരാജയപ്പെടുത്തി മോനെ ഇനാമി വെള്ളി നേടി.
ലോകറാങ്കിംഗിൽ 200ാം സ്ഥാനം മാത്രമുള്ള അദിതിയുടെ ഈ പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് അദിതി നാലാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |